കോഴിക്കോട്
23 ഫെബ്രുവരി 2022
ചുള്ളിയോട്ട് വിവേകാനന്ദൻ്റെ കുടുംബത്തിൻ്റെ അനുഗ്രഹാശിസുകളോടെ തസ്നീം പുതിയ ജീവിതത്തിലേക്ക്.
മസ്തിഷ്ക മരണം സംഭവിച്ച വിവേകാനന്ദൻ്റെ ഹൃദയം സ്വീകരിച്ച മലപ്പുറം സ്വദേശി തസ്നീം ഇന്ന് ആശുപത്രി വിട്ടു.
2022 ജനുവരി 7നാണ് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിന് സമീപം കുടത്തുംപാറയിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് ചുള്ളിയോട്ട് വിവേകാനന്ദനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചതാടെ അദ്ദേഹത്തിൻ്റെ കുടുബം അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയവും വൃക്കകളും കണ്ണുകളും സർക്കാർ സംവിധാനത്തിലൂടെ ദാനം ചെയ്തു.
മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ ജനുവരി 10 നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത്. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായ തസ്നീമിന് ആശുപത്രിയിൽ 22 ഫെബ്രുവരി 2022 ശനിയാഴ്ച യാത്രയപ്പ് സംഘടിപ്പിച്ചു.
തസ്നീം സന്തോഷത്തോടെ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ ഹൃദയം ദാനം നൽകിയ വിവേകാനന്ദൻറെ കുടുംബവും അടുത്ത സുഹൃത്തുക്കളും ആശുപത്രിയിലെത്തി.
വിവേകാനന്ദൻ്റെ മൂത്ത സഹോദരൻ വേണുഗോപാലൻ തസ്നീ മിന് മധുരം നൽകിയാണ് യാത്രയാക്കിയത്.
തനിക്ക് പുതുജീവൻ സമ്മാനിച്ച
വിവേകാനന്ദൻറെ കുടുംബത്തിനും
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ നന്ദകുമാർ അടക്കം മുഴുവൻ ഡോക്ടർമാർക്കും,
ആശുപത്രി ജീവനക്കാർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞു.
വികാരനിർഭരമായ ചടങ്ങിൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് ശാരുതി,
വൈസ് പ്രസിഡണ്ട് ജയപ്രശാന്ത് എന്നിവർ അതിഥികളായിരുന്നു.
ഹോസ്പിറ്റൽ ചെയർമാൻ ഡോ പി പി മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ
അനസ്തേഷ്യ ഡോ അശോക് ജയരാജ്, ഡോ വിനോദ്, ഡോ. ലക്ഷ്മി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ