ബേപ്പൂർ
28 ഫെബ്രുവരി 2020
കാൻസർ രോഗം നേരത്തേ കണ്ടെത്തി ചികിത്സ നൽകാൻ ലക്ഷ്യമിട്ട്
ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കി വരുന്ന "കൈത്തിരി " യുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
കാൻസർ രോഗത്തിനെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ "കൈത്തിരി" യുടെ ഭാഗമായി ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം ജീവനക്കാർക്കും വളണ്ടിയർമാർക്കും ഒപ്പമുണ്ട്.
ലേക് ഷോർ ഹോസ്പിറ്റലും ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി കാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകി ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പദ്ധതിയാണ് "കൈത്തിരി". പദ്ധതിയുടെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോ.വി.പി.ഗംഗാധരൻ ലേക് ഷോർ മെഡിക്കൽ സെന്ററിൽ വച്ച് ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്തു. ബേപ്പൂരിലെ ആകെ ജനസംഖ്യയുടെ പകുതിയിൽ താഴെ സർവ്വേ നടത്തിയപ്പോൾ തന്നെ 350 ന് മുകളിൽ കാൻസർ ലക്ഷണങ്ങൾ സംശയിക്കുന്നവരെ കണ്ടെത്തിയിട്ടുണ്ട്.
ഇവരെ അടുത്ത ദിവസങ്ങളിൽ തുടർ പരിശോധന നടത്തി കാൻസർ രോഗ ബാധിതരാണെങ്കിൽ തുടർ ചികിത്സ ലഭ്യമാക്കും. ഇതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും കോഴിക്കോട് ലേക് ഷോർ യൂണിറ്റിലെ ഡോ.മെഹറൂഫ് രാജിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഉറപ്പു നൽകിയിട്ടുണ്ട്.
26 ഫെബ്രുവരി 2022 ന് നടന്ന "കൈത്തിരി" അവലോകന യോഗത്തിൽ ഡോ.മെഹറൂഫ് രാജ്, ഡി.എം.ഒ യെ പ്രതിനിധീകരിച്ച് ജില്ലാ ടിബി ഓഫീസർ ഡോ.പ്രമോദ് കുമാർ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ കെ.എം.മുസ്തഫ, ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദീപ.കെ.എ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ്.വി, സലീഷ്.ഇ.വി, സുമിത്ത്, ലിത്തു, പബ്ലിക് ഹെൽത്ത് നഴ്സ് ധനലക്ഷ്മി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാരായ ഷീബ.ടി, ലിഗ്ന്ന.യു, വളണ്ടിയർമാരായ ആശ പ്രവർത്തകർ, പാലിയേറ്റീവ് നഴ്സ് മഞ്ജു, സ്റ്റാഫ് നഴ്സ് ആതിര എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ