പന്തീരാങ്കാവ്
21 ഏപ്രിൽ 2022
പെരുമണ്ണ സിറ്റി റൂട്ടിൽ ഓടുന്ന ബസ്സിലാണ് സുഹൃത്തിനൊപ്പം ചേർന്നിരുന്നുള്ള ഈ ഡ്രൈവിംഗ്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഡ്രൈവർമാർ പാലിക്കേണ്ടതായുള്ള നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണീ ഡ്രൈവർ ബസ്സ് ഓടിക്കുന്നത്. ബസ്സ് ഡ്രൈവറുടെ സമീപത്തേക്കുള്ള പ്രവേശനം പോലും പാടില്ലെന്നിരിക്കെയാണ്
ഒരാളെ ഒപ്പമിരുത്തി സംസാരിച്ചുകൊണ്ടുള്ള ഈ ഉല്ലാസയാത്ര.
ബസ്സിൽ ഇഷ്ടം പോലെ സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. എന്നിട്ടും അയാൾ അവിടെ ഇരുന്നതിനാൽ ഡ്രൈവറുടെ സുഹൃത്തായ ഒരു ഡ്രൈവർ ആകുമെന്ന് തീർച്ചയായും കരുതാം. അങ്ങിനെയെങ്കിൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കൂടും.
KL 11 V 0829 നമ്പറിലുള്ള പെരുമണ്ണ - സിറ്റി റൂട്ടിൽ ഓടുന്ന റൺവേ ബസിലാണ് ഡ്രൈവറുടെ ഈ പ്രകടനം.
ഇതേ റൂട്ടിൽ ഓടുന്ന ഗ്രീൻ സിറ്റി ബസ് ജീവനക്കാരാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ മാത്തറസ്റ്റോപ്പിൽ ഇറക്കേണ്ടതിന്നു പകരം ഒന്നര കിലോമീറ്റർ അകലെ പൊക്കുന്നിൽ കൊണ്ടിറക്കിയത്. പിന്നീട് കുട്ടികൾ നടന്ന് വരേണ്ടി വന്നു. കഴിഞ്ഞ മാസം 31 ന് ആയിരുന്നു സംഭവം. രക്ഷിതാക്കൾ പരാതി നൽകാൻ തയ്യാറാകാതിരുന്നതിലാണ് ബസ് ജീവനക്കാർ ശിക്ഷാ നടപടികളിൽ നിന്നും രക്ഷപ്പെട്ടത്.
രാമനാട്ടുകര മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ബസുകളുടെ ചില ട്രിപ്പുകളിലും വനിതകൾക്കൊപ്പമുള്ള ഡ്രൈവറുടെ ഉല്ലാസയാത്രകളും പതിവ് കാഴ്ചയാണ്.
സുരക്ഷാ നിയമങ്ങൾ മറികടന്ന് യാത്രക്കാരുടെ ജീവൻ പന്താടുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ
നടപടി ശക്തമാക്കേണ്ടതുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ