ഒളവണ്ണ
18 മെയ് 2022
ശക്തമായ മഴയിൽ മണ്ണിടിച്ചിൽ.
ഒളവണ്ണ വിലേജ് ഓഫിസിനു സമീപം
വേട്ടുവേടൻ കുന്ന് മുണ്ടം പിലാക്കൽ മീത്തൽ ഫാത്തിമയുടെ വീട് സമീപത്ത് മണ്ണിടിഞ്ഞതോടെ തകർച്ചാഭീഷണിയിലായി.
ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്ന് വീടിനു മുൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. വീടിൻ്റെ തറയുടെ 3 അടി അകത്തിൽ നിന്നാണ് മണ്ണ് ഇടിഞ്ഞത്. വീടിനോട് വളരെ ചേർന്ന് 15 അടിയിലേറെ താഴ്ച്ച
യിൽ മണ്ണെടുത്തുമാറ്റിയ മറ്റൊരാളുടെ സ്ഥലമാണ്. മണ്ണെടുക്കുന്നത് വീടിന് അപകടം വരുത്തുമെന്ന് അന്നുതന്നെ പരാതി പറഞ്ഞെങ്കിലും ആ ഭാഗം കെട്ടിത്തരാമെന്ന് സ്ഥല ഉടമ ഉറപ്പ് നൽകിയിരുന്നതായും ഫാത്തിമ പറഞ്ഞു.
ഇവരുടെ വീടിനു പിറകിൽ 10 അടിയിലേറെ ഉയരത്തിലാണ് റോഡ് ഉള്ളത്. ഓടിട്ട മേൽകൂരയുള്ള ഏറെ പഴക്കമുള്ള ഈ വീട്ടിൽ
ഫാത്തിമയും മക്കളും പേര മക്കളും അടക്കം 18 പേർ
താമസിക്കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ഈ വീട്ടിൽ കഴിയുന്നത് സുരക്ഷിതമല്ല.
ഈ അടിയന്തിര സാഹചര്യത്തിൽ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നടപടി എടുക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ