കോഴിക്കോട്
25 മെയ് 2022
സഹകരണ പെൻഷൻകാർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി
മിനിമം പെൻഷൻ 8000 രൂപയായി വർദ്ധിപ്പിക്കുക നിർത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടേതിന് തുല്യമാക്കുക മെഡിക്കൽ അലവൻസ് 1000 രൂപയായി വർദ്ധിപ്പിക്കുക സഹകരണ പെൻഷൻ ബോഡിൽ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തോടൊപ്പം സഹകരണ പെൻഷൻ പരിഷ്ക്കരണവും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ സംസ്ഥാന വ്യാപകമായി സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകൾക്കു മുന്നിലും നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സഹകരണ പെൻഷൻകാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബാബു പറശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ കുന്നത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം ഗോപാലകൃഷ്ണൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി കുഞ്ഞികൃഷ്ണൻ, നായർ സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെകട്ടറി ഗോപിനാഥൻ, കേരള ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി അജയകുമാർ, എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഉല്ലാസ്കുമാർ, കെ സി ഇ യു ജില്ലാ ട്രഷറർഇ സുനിൽകുമാർ എടി, അബദുള്ളക്കോയ വി, കുഞ്ഞിരാമൻ നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെകട്ടറി കെ രാഘവൻ സ്വാഗതവും വിവിജയൻ നന്ദിയും പറഞ്ഞു. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രകടനമായാണ് സമര കേന്ദ്രത്തിലെത്തിയത്. പ്രകടനത്തിനും ധർണ്ണക്കും കെ സി സെയ്തുമുഹമ്മദ് ,
ടി കെ ഗോപാലൻ, വി പി ബാലകൃഷ്ണൻ നായർ, ഇ ശ്രീധരൻ നായർ, രാഘവൻ മേപ്പയിൽ, കെ വി ആലി തുടങ്ങിയവർ നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ