Header Ads Widget

Responsive Advertisement

കോഴിക്കോട്
25 ജൂലൈ 2022
 
ഡോക്ടർ ചമഞ്ഞ്  കോഴിക്കോട്  ഗവ മെഡിക്കൽ കോളേജിൽ യുവാവ്  കറങ്ങിയത് രണ്ട് വർഷം.
ചേന്ദമംഗല്ലൂർ ചേന്നാം കുളത്ത് വീട്ടിൽ സി.കെ അനുപാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 ഓടെ വാർഡ് 36 ൽ നിന്നും പിടിയിലായത്.  ആൾമാറാട്ടം രണ്ട് വർഷത്തോളം നടന്നു എന്നത് ഞെട്ടിക്കുന്ന വസ്തുകയാണ്.  സുരക്ഷാ ജീവനക്കാർ നിരീക്ഷണം കടുപ്പിച്ചതോടെയാണ് അനൂപ് പിടിയിലായത്.  
                      (അനൂപ് സി.കെ)
ഡ്യൂട്ടി മെഡിക്കൽ ഓഫിസർ മെഡിക്കൽ കോളജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങി.
 പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്നും വ്യാജനെന്നും കണ്ടെത്തുകയായിരുന്നു.  നഴ്സിംഗ് പാസ്സായ യുവാവ് 108 ആംബുലൻസിൽ സ്റ്റാഫ് നഴ്സായി നിരവധി തവണ മെഡിക്കൽ കോളജിൽ വന്നതിനാൽ ജീവനക്കാരുമായി നല്ല പരിചയത്തിലായിരുന്നുവെന്നും രണ്ടു വർഷത്തോളമായി ഇയാളെ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ അവസ്ഥയിൽ കാണാറുണ്ടെന്നും ജീവനക്കാരും വ്യക്തമാക്കി. ആറു മാസം മുമ്പ് നടന്ന അനൂപിന്റെ വിവാഹ സൽക്കാരത്തിന് ക്ഷണം ലഭിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരിൽ പലരും വിവാഹ സൽക്കാരത്തിലും പങ്കെടുത്തതായുമുള്ള വിവരങ്ങളും 
പുറത്ത് വന്നിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ 18 ന് സമാനമായ രീതിയിൽ വ്യാജ നഴ്സ് ചമഞ്ഞെത്തിയ കാസർകോട് സ്വദേശിനി റംലാബിയയും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പിടിയിലായിരുന്നു. 
                           ( റംലാബി )
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. ഇവർ വ്യാജ ഐഡി കാർഡും മറ്റും നിർമ്മിച്ചാണ് നഴ്സ് ചമഞ്ഞ് കറങ്ങിയത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻ്റ് ചെയ്തിട്ടുണ്ട്.

വ്യാജൻമാർ ഈ കാലയളവിൽ എന്തെല്ലാം പ്രവർത്തികൾ നടത്തി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇങ്ങനെ വ്യാജൻമാരായി എത്തുന്നവർക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. ഡോക്ടറായി എത്തിയ ആൾ രോഗികളിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ രോഗികൾക്ക് മരുന്നുകൾ കുറിച്ച് നൽകിയോ  എന്ന വിഷയങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.

Post a Comment