പന്തീരാങ്കാവ്
21 സപ്തംബർ 2022
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ട് ജോലിക്ക് വക്കുകയും ശാരീരികമായി പീഡനമേൽപ്പിച്ചതിനും ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ
ഡോക്ടർ മിർസ മുഹമ്മദ് കമ്രാൻ (40),
ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്.
നാല് വർഷമായി കോഴിക്കോട്ട് പ്രാക്ടീസ് ചെയ്തു വരുന്ന ഡോക്ടറുടെ ഫ്ലാറ്റിൽ കഴിഞ്ഞ മെയ് മാസത്തിലാണ് അമ്മ മരിച്ചു പോയ ബീഹാർ സ്വദേശിയായ പെൺകുട്ടിയെ വീട്ടുവേലക്ക് ഇവിടെ കൊണ്ടുവരുന്നത്.
ഡോക്ടർ വീട്ടിലില്ലാത്ത സമയത്ത് ഡോക്ടറുടെ ഭാര്യയാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ ശരീരമാസകലം പൊള്ളിക്കുകയും കത്തി കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തെന്ന് പെൺകുട്ടി ചൈൽഡ് ലൈനിനും പോലീസിനും മൊഴി നൽകിയ സാഹചര്യത്തിലാണ് ദമ്പതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ദ്വിഭാഷിയുടെ സഹായത്തോടെയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന പാടുകൾ കുട്ടിയുടെ ദേഹമാസകലമുണ്ട്.
ഫ്ലാറ്റിൽ നടക്കുന്ന പീഠനമറിഞ്ഞ മനുഷ്യ സ്നേഹികൾ കുട്ടിയെ രക്ഷപ്പെടുത്തണമെന്ന് പന്തീരങ്കാവ് പൊലീസിനെ അറിയിച്ചതോടെ പൊലിസ് സത്വര നടപടികളെടുക്കുകയായിരുന്നു. കുട്ടിയെ ഫ്ലാറ്റിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ചൈൽഡ് വെൽഫയർ കമ്മറ്റിയടക്കമുള്ളവരെ സംയോജിപ്പിച്ച് കുട്ടിയുടെ മൊഴി വിശദമായി ശേഖരിക്കും വരെയും പ്രതികൾ രക്ഷപ്പെടാതിരിക്കാൽ ഫ്ലാറ്റ് നിരീക്ഷണ വലയത്തിലാക്കും ചെയ്തിരിന്നു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേൽപ്പിക്കൽ, തടങ്കലിൽ വെയ്ക്കൽ,
കുട്ടി കടത്ത് തുടങ്ങിയ വകുപ്പുകളും ചേർത്താണ് കേസ്സെടുത്തത്.
പെൺകുട്ടി ഇപ്പോൾ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.
കുട്ടി ഇeപ്പാൾ ഏറെ സന്തോഷവതിയാണെന്നും നാട്ടിലേക്ക് മടങ്ങാതെ പീഠനത്തിൽ നിന്നും തന്നെ രക്ഷിച്ച നാട്ടിൽ തന്നെ ജീവിക്കാൻ ഇഷ്ടമറിയിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫറോക്ക് ACP സിദ്ധിക്കിൻ്റെ മേൽനോട്ടത്തിൽ പന്തീരങ്കാവ് എസ്.ഐ ടി.വി.ധനജ്ഞയദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ എം.രഞ്ജിത്ത്, പി. രൂപഷ്,
സി.പി.ഒ എം.എം. ശ്രുതി ടി. പ്രഭീഷ്
ജുവൈനൽ വിംഗ് എസ്.ഐ രാധാകൃഷ്ണൻ, ആൻറി ഹ്യൂമൻ ട്രാഫിക് യൂണിറ്റ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ, ഹോം ഗാർഡ് മുരളീധരൻ,
ഡ്രൈവർ വിഷ്ണു എന്നിവരാണ് നടപടി കൾ പൂർത്തിയാക്കിയത്.
കൂടുതൽ ഫ്ലാറ്റുകൾ പൊലീസ് നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ