Header Ads Widget

Responsive Advertisement

ന്യൂഡൽഹി

28 സപ്തംബർ 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി.  5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള  ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് .

ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും എൻ ഐ എ യും ഇ ഡി യും രാജ്യ വ്യാപക റെയ്ഡുഡുകൾ നടത്തിയിരുന്നു. റെയ്ഡിൽ നിരവധി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേരാണ് അറസ്റ്റിലായത്' കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.

റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹർത്താലിൽ ഏറെ അക്രമ സംഭവങ്ങളും ഉണ്ടായി..എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടരുകയായിരുന്ന. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നുമാണ് എന്‍ഐഎ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ്  നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

Post a Comment