പന്തീരാങ്കാവ്
26 സപ്തംബർ 2022
പിഞ്ചു കുഞ്ഞിൻ്റെ ചികിത്സക്ക് സഹായം നൽകാൻ ബസ്സുകളോടും. പെരുമണ്ണ സ്വദേശി മുഹമ്മദ് അസമിൻ്റെ മഞ്ജ മാറ്റി വക്കൽ ശസ്ത്രക്രിയക്കായി 60 ലക്ഷത്തോളം തുകയാണ് ആവശ്യമായിട്ടുള്ളത്. ഈ കുട്ടിയെ സഹായിക്കാനാണ്
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പന്തീരങ്കാവ് മേഖലയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചികിത്സാ ഫണ്ട് സ്വരൂപിക്കാനായി ബസ്സുകൾ ഓടുന്നത്. പന്തീരങ്കാവ് മെസിക്കൽ കോളജ് രാമനാട്ടുകര റൂട്ടുകളിൽ ഓടുന്ന ബസ് ഉടമകളും ജീവനക്കാരും കൈകോർത്താണ് ജീവകാരുണ്യ യാത്ര നടത്തുന്നത്. ചൊവ്വാഴ്ച ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കും ഇഷ്ടമുള്ള അധിക തുക നൽകി ഈ കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമാകാം.
ജീവകാരുണ്യ യാത്ര ചൊവ്വാഴ്ച രാവിലെ പന്തീരങ്കാവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ സുമേഷ് ഉത്ഘാടനം ചെയ്യും. പന്തീരങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗണേശ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ചൊവ്വാഴ്ച ദിവസത്തെ മുഴുവൻ കലക്ഷനും മറ്റിതര ബസുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സഹായങ്ങളും സമാഹരിച്ച് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറുമെന്ന് ഓർഗനൈസേഷൻ പ്രസിഡണ്ട് മൂസ സുൽത്താൻ പറഞ്ഞു. ദിനേശ് പെരുമണ്ണ, എൻ.മുരളീധരൻ, നിത്യാനന്ദൻ കെ, പി എം മുഹമ്മദലി, ബാബു പറeശ്ശരി, രമേശൻ പന്തീരങ്കാവ്, രവീന്ദ്രനാഥ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ