Header Ads Widget

Responsive Advertisement

പെരുമണ്ണ
12 ഒക്ടോബർ 2022
വെള്ളായിക്കോട്

ഗ്രാമത്തിനെ ഭീതിയിലാഴ്ത്തി കുറുക്കൻ്റെ അക്രമണം.
വെള്ളായിക്കോട് പുറ്റെക്കടവിലാണ് ബുധനാഴ്ച രാവിലെ കുറുക്കൻ്റെ ആക്രമണമുണ്ടായത്. കുറുക്കൻ്റെ ആക്രമണത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. വീട്ടിൽ നിന്ന്  രാവിലെ ജോലിക്ക് പോവാൻ ഇറങ്ങുന്നതിന്നിടയിലാണ് വീടിന് സമീപത്ത് വെച്ച് നടുക്കണ്ടിയിൽ രാജീവനെ കുറുക്കൻ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. 
രാജീവൻ്റെ കൈക്കും കാലിനും മുഖത്തും പരിക്കുണ്ട്. തൊട്ടടുത്ത് വെച്ച് റിട്ടയഡ് പോലീസ് ഓഫീസറായ കളത്തിങ്ങൽ ദാമോദരനെയും കുറുക്കൻ ആക്രമിച്ചു. നിലത്ത് വീണെങ്കിലും ഭാഗ്യം കൊണ്ടാണ് ദാമോദരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.  പിന്നീട് വീട്ടിന്ന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പതിനൊന്ന് വയസ്സുകാരനായ പൊറ്റമ്മൽ മുഹമ്മദ് ദാനിഷിനെയാണ് കുറുക്കൻ ആക്രമിച്ചത്.  രാജീവനെയും ദാനിഷിനെയും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. 

വെള്ളായിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റത് കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിലാണ്. പെരുമണ്ണ പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കുറക്കൻ്റെ അക്രമണവും ഉണ്ടായത്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് അരുമ്പച്ചാൽ ഭാഗത്തും  കുറുക്കൻ്റെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.  ഇത്തരം ഗ്രാമ പഞ്ചായത്ത് അധികൃതർ നിസ്സംഗത വെടിഞ്ഞ് അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന് പെരുമണ്ണ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.പി.അബ്ദുൽമജീദ്, വി.പി.കബീർ, വി.പി.അസ്സൈനാർ, പി.അസീസ്, ഇ.മുഹമ്മദ്കോയ, മാനിശ്ശേരി ജാഫർ എന്നിവർ സംസാരിച്ചു.

Post a Comment