പെരുമണ്ണ
21 ഒക്ടോബർ 2022
പ്രതിഷേധം ശക്തം- ഗ്രീൻഫീൽഡ് ഹൈവേ സർവ്വേ നടപടികൾ നിർത്തിവച്ചു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പെരുമണ്ണയിൽ ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് നടപടികൾ അടുത്ത ചൊച്ചാഴ്ച വരെ നിർത്തിവച്ചു. പെരുമണ്ണയിൽ സ്ഥലമേറ്റെടുക്കുന്നതിൻ്റെ ഭാഗമായി ഏറ്റെടുക്കാനുള ഭൂമിയിലെ മരങ്ങൾക്ക് നമ്പറിടാൻ എത്തിയ ഉദ്യാഗസ്ഥരെ തടഞ്ഞ് കോഴിക്കോട് ജില്ലാ ഗ്രീൻഫീൽഡ് ആക്ഷൻ കമ്മറ്റി പ്രവർത്തകർ പ്രതിഷേധം അറിയിക്കകയായിരുന്നു. തുടർന്ന് ദിനേശ് പെരുമണ്ണ, എം എ പ്രതീഷ്, കെ.ടി.മൂസ, കെ.ഇ.ഫസൽ തുടങ്ങയി വരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി കാര്യങ്ങൾ വിശദീകരിക്കുകയും ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
വികസന പ്രവർത്തനത്തിനായി ഭൂമി വിട്ടു നൽകാൻ തയ്യാറായവർക്ക് എന്ത് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയാൻ അവകാശുണ്ടെന്നും അത് അറിഞ്ഞ ശേഷമേ ഏറ്റെടുക്കൽ നടപടികളുമായി സഹകരിക്കുകയുള്ളൂ എന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ഇതിനോടകം തന്നെ അടുത്ത ചൊവ്വാഴ്ച ഈ വിഷയത്തിൽ അധികൃതർ ഒരു യോഗം അധികൃതർ വിളിച്ചിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് ചൊവ്വാഴ്ചയിലെ യോഗം കഴിയും വരെ നടപടികൾ നിർത്തിവെക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടത്. തുടർന്ന് ഡെപ്യൂട്ടി കലക്ടർ, കലക്ടർ എന്നിവരുമായി ഉദ്യോഗസ്ഥരും എം.എ.പതീഷ്, ദിനേശ് പെരുമണ്ണ തുടങ്ങിയവരും ഫോണിൽ സംസാരിച്ച ശേഷം ചൊവ്വാഴ്ച നടത്താൻ ഉദ്ദേശിക്കുന്ന മീറ്റിംഗ് കഴിയും വരെ സർവ്വേ നടപടികൾ നിർത്തിവയ്ക്കാൻ കലക്ടർ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയായിരുന്നു.
റവന്യൂ ഇൻസ്പക്ടർ രജീഷ് എൻ, സർവ്വേയർ റിയാസ് തായാട്ട്, ക്ലാർക്ക് ലിൻസി ജോർജ് തുടങ്ങിയ ഉദ്യോഗസ്ഥർ ഇതോടെ പ്രവർത്തി അവസാനിപ്പിച്ച് മടങ്ങി.
ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.ടി.മുസ, കൺവീനർ കെ.ഇ.ഫസൽ, റഷീദ് കെ.പി, ദിനേശ് പെരുമണ്ണ, എം.എ.പ്രതീഷ്, കബീർ വി.പി, റംല .എൻ .കെ, ആലിഹാജി കെ.പി.തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഹൈവേക്കായി പെരുമണ്ണ പഞ്ചായത്തിൽ നിന്ന് ഏറ്റൈടുക്കുന്ന പല ഭാഗങ്ങളും വീടുകളും കെട്ടിടങ്ങളും നിറഞ്ഞതാണ്. ഇവയെല്ലാം തണ്ണീർത്തട സംരക്ഷണ നിയമം വരുന്നതിനും എത്രയോ മുമ്പ് നിർമ്മിച്ചവയുമാണ്. എന്നാൽ രേഖകളിൽ ഈ ഭാഗങ്ങൾ ഇപ്പോഴും തണ്ണീർത്തടങ്ങളും വയലുകളുമായി തുടരുകയാണ്.
ഈ ഭാഗങ്ങളെല്ലാം തോട്ടമായി പരിഗണിച്ച് അർഹിക്കുന്ന നഷ്ട പരിഹാരം നൽകണമെന്നാണ് സ്ഥലം വിട്ടുനൽകുന്നവരുടെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ വ്യക്തത വരുത്താൻ അധികാരികളും ഇതുവരെയും തയ്യാറായിട്ടുമില്ല. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂമി വിട്ടു നൽകുന്നവർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ