30 നവംബർ 2022
കാട്ടാനപ്പേടിയിൽ ഗ്രാമം. കൂടരഞ്ഞി വില്ലേജിൽ പെട്ട പീടികപ്പാറ, കോനൂർ കണ്ടി ഭാഗങ്ങളിലാണ് കാട്ടാന ഇറങ്ങുന്നത്. നാട്ടിൽ വ്യാപക നാശം വിതയുക്കുകയും പരിസരവാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കാട്ടാന കൂട്ടം നാട്ടിൽ തന്നെ തമ്പടിക്കുന്ന സ്ഥിതിയാണ്.
കാട്ടാനകളും കുഞ്ഞും സ്ഥലത്ത് തന്നെയുണ്ട് എന്ന് സ്ഥലവാസികൾ വ്യക്തമാക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചതു കൊണ്ടു മാത്രം എന്തു പരിഹാരമെന്നാണ് നാട്ടുകാരുടെ ചോദ്യം.
ആനശല്യത്തിന് അറുതിയാകും വരെ വനം വകുപ്പ് രാത്രി നിരീക്ഷണം കോന്നൂർക്കണ്ടി-പീടികപ്പാറ ഭാഗത്ത് വേണമെന്ന് കാസാൻ ജനത പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഒരു വർഷം മുമ്പാണ് കർഷകനെ കാട്ടാന ചവിട്ടി കൊന്നത്. കാട്ടാന ശല്യം രൂക്ഷമാകാതിരിക്കാനുള്ള അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കിസാൻ ജനതാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോർജ് പ്ലാക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പി.എം.തോമസ് മാസ്റ്റർ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, വിത്സൻ പുല്ലുവേലിൽ, ടോമി ഉഴുന്നാലിൽ, ജോയി ആലുങ്കൽ, ജയിംസ് കൂട്ടിയാനി, ജോർജ് മംഗര , ഹമീദ് ആറ്റുപുറം മുഹമ്മത് കുട്ടി പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ