Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
06 ഡിസംബർ 2022

പുത്തൂർ മഠം സ്വദേശിനിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ  പന്തീരാങ്കാവ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിലമ്പൂർ എടക്കര ചെറിയാടൻ മൻസൂർ (36) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. 
മൂന്നുമാസം മുമ്പ് ആശുപത്രിയിൽ നിന്നും വരികയായിരുന്നു പുത്തൂർ മഠം സ്വദേശിനിയായ സ്ത്രീയുടെയും മകളുടേയും മൊബൈൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് നഷ്ടപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്. നിരന്തരമായി മൊബൈൽ നമ്പറുകൾ മാറ്റുന്ന പ്രതിയെ ഏറെ നാളത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ എറണാകുളം നോർത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. 
എടക്കര ചെറുപ്പുളശ്ശേരി നിലമ്പൂർ പോലീസ് സ്റ്റേഷനുകളിൽ നേരത്തെ ഇയാൾക്കെതിരെ വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് പുതിയ കേസിൽ ഇയാൾ പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീ പേരുകളിൽ ആളുകളുമായി ബന്ധം പുലർത്തി തട്ടിപ്പിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
 പാർവതി എന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിയായ വ്യവസായിയിൽ നിന്ന് നാലര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മിസ്ബ എന്ന പേരിലും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് ജയിലിൽ തടവുകാരനായിരിക്കെ സഹ തടവുകാരനോട് പെട്ടെന്ന് ജാമ്യം ലഭിക്കാൻ സൗകര്യം ചെയ്യാം എന്ന പേരിൽ 78000 തട്ടിയ കേസുമുണ്ട്. ഫറോക്ക് പൊലീസ് അസി.കമ്മീഷണർ സിദ്ധീഖിന്റെ നിർദ്ദേശ പ്രകാരം പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ടി. വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ കെ.പി. മഹീഷ്, കെ.എ.ഷൈജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment