13 ജനുവരി 2023
നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി പെരുമണ്ണയിൽ വ്യാപാരികൾ ധർണ്ണ നടത്തി.
ഗ്രീൻഫീൽഡ് ദേശീയ പാതയുടെ നിർമ്മാണത്തിനായി പൊളിക്കേണ്ടി വരുന്ന പെരുമണ്ണ അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളുടെ എണ്ണം 60 കവിയും. കച്ചവടം നിലക്കുന്നതോടെ തൊഴിൽ നഷടമാകുന്ന ഇവിടത്തെ വ്യാപാരികൾക്ക് ചെറിയ തുകയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്.
സ്ഥാപനത്തിൻ്റെ വ്യത്യാസങ്ങൾ ഒന്നും പരിഗണിക്കാതെ 75000 രൂപയാണ് ഒരു വ്യാപാരിക്ക് നഷ്ടപരിഹാരമായി നിശ്ചയിരിക്കുന്നത്. ഈ തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ 12 ജനുവരി 2023 ന് വ്യാഴാഴ്ച വൈകുന്നേരം പെരുമണ്ണ അങ്ങാടിയിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
തൊഴിൽ നഷടമാകുന്ന വ്യാപാരികൾക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വലിയ തുകകൾ ലോൺ എടുത്താണ് പലരും സ്ഥാപനം നടത്തുന്നത്. സ്ഥാപനത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിതികളും നടത്തിയിട്ടുണ്ട്.ഇത്തരം വ്യാപാരികൾക്ക് വലിയ നഷ്മാണ് ഉണ്ടാവുക. മാത്രവുമല്ല പ്രദേശത്ത് ഒരിടത്തും വീണ്ടും ലക്ഷങ്ങൾ മുടക്കി പുതിയ സ്ഥാപനം നടത്തുവാനും ഇവർക്ക് കഴിയില്ല.
ഈ സാഹചര്യത്തിൽ ഇനി ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ് ഇവരുടെ മുമ്പിലുള്ളത്.
കേരള വ്യാപാരി വ്യവസായി സമിതി ചെരുവയൽ ഏരിയാ കമ്മറ്റിയുടെ നേത്യത്വത്തിൽ പെരുമണ്ണ അങ്ങാടിയിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി കെ വിജയൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി മരക്കാർ അടക്കമുള്ള നേതാക്കൾ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ