14 ജനുവരി 2023
നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പന്തീരങ്കാവ് പൊലീസ് പിടിച്ചെടുത്ത കമ്പ്യൂട്ടറുകളടക്കമുള്ള വസതക്കൾ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പാലാഴിയിലെ എനി ടൈം മണി എന്ന സ്ഥാപനത്തിൽ നിന്നാണ് പൊലീസ് ഇവ പിടിച്ചെടുത്തത്.
കണ്ണൂർ അർബൻ നിധി ലിമിറ്റഡിൻ്റെ സഹസ്ഥാപനം എന്ന നിലയിലാണ് എനി ടൈം മണി പാലാഴിയിൽ പ്രവർത്തിച്ചത്. ഓൺലൈൻ പണമിടപാട് ഉപകരണങ്ങൾ വിതരണം നടത്തുന്ന കമ്പനിയാണ് എനി ടൈം മണി. ഇവിടെ 150 ഓളം ജീവനാക്കാരെ നിയമിക്കുകയും അവരോടെല്ലാം നിർബന്ധപൂർവ്വം നിക്ഷേപം നടത്തിക്കുകയുമായിരുന്നു. 15 ലക്ഷം മുതൽ 30 ലക്ഷം വരെ നിക്ഷേം നടത്തിയവരുണ്ട്. നിക്ഷേപം നടത്താത്തവർക്ക് ജോലി നഷ്ടമാവുകയും ചെയ്തു എന്ന് ജീവനക്കാർ പറഞ്ഞു. നിക്ഷേപിച്ച പണം തിരിച്ച് കിട്ടാതായതോടെയാണ് പരാതി ഉയരുന്നതും പൊലീസ് കേസെടുക്കുന്നതും. പിടിച്ചെടുത്ത കമ്പ്യൂട്ടറകളിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ഇതിനോടകം തന്നെ കണ്ണൂർ അർബൻ നിധിക്കെതിരെ വിവിധ ഇടങ്ങളിലായി 25 ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാണ്ട് 5 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാധമിക വിവരം. ഇരു കമ്പനികളുടെയും നടത്തിപ്പുകാർ ഒന്നു തന്നെയന്നാണ്. ഇവർക്കെതിരെ മുൻപും പണ തട്ടിപ്പ് പരാതികൾ ഉയർന്നതായും വിവരമുണ്ട്.പാലാഴിയിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളും പന്തീരങ്കാവ് സ്റ്റേഷനിൽ എത്തുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ