പെരുമണ്ണ
01 ഫെബ്രുവരി 2023
ഇനി ജങ്കാറിൽ ചാലിയാർ കടക്കാം. പെരുമണ്ണ - വാഴയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ജങ്കാർ സർവ്വീസ് ആരംഭിച്ചത്.
പെരുമണ്ണ ഗ്രാമ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ വാഴയൂർ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് പെരുമണ്ണ വെള്ളായിക്കോട് കടവിൽ നിന്നും അക്കരെ മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മൂളപ്പുറം കടവിലേക്കാണ് സർവ്വീസ് ആരംഭിച്ചത്.
25 യാത്രക്കാരെയും 6 ബൈക്കുകളെയും വഹിക്കാൻ കഴിയുന്ന മുന്ന് ജീവനക്കാരുള്ള എളരമം എന്ന പേരിട്ട ജങ്കാറാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. 2 ബോട്ടുകളിൽ തീർത്ത ജങ്കാറിന് 8 വർഷം എളമരം കടവിൽ സർവ്വീസ് നടത്തിയ പാരമ്പര്യവുമുണ്ട്.നിയമാനുസൃതമുള്ള സുരക്ഷാ സംവിധാനങ്ങൾ ജങ്കാറിൽ ഒരുക്കിയിട്ടുണ്ട്.
ആളൊന്നിന് 10 രൂപയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ കയറ്റുകയാണെങ്കിൽ 15 രൂപയുമാണ് ഈടാക്കുക.
വെള്ളായികോട്ട് കടവിൽ സംഘടിപ്പിച്ച ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ജങ്കാർ സർവ്വീസ് ഉദ്ഘാടനം ചെയ്തു.
സി.ഉഷ അധ്യക്ഷയായി. വാഴയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോത്തൊടി, ഗ്രാമ പഞ്ചായത്തംഗം വി.പി.കബീർ, മറ്റു ജനപ്രതിനിധികൾ, ദിനേശ് പെരുമണ്ണ, ഇ.കെ. സുബ്രഹ്മണ്യൻ, കെ.അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു.
ചാലിയാറിന് കുറുകെ നേരത്തെ തോണിക്കടത്ത് ഉണ്ടായിരുന്നെങ്കിലും 1994 ൽ ഉണ്ടായ തോണി അപകടത്തിൽ 6 പേർ മരണപ്പെട്ട സംഭവത്തെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ