പന്തീരങ്കാവ്
28 ജനുവരി 2023
ജയിലിൽ നിന്നിറങ്ങി വീണ്ടും ജയിലായി.
ജയിലിൽ നിന്നും ഇറങ്ങി നാലാം നാൾ മോഷണം നടത്തായ ഇൻസ്ദ്ധീൻ (24) ആണ് മൂന്നാം നാൾ പിടിയിലായി ജയിലിലായത്.
പെരുമണ്ണ സ്വദേശിയുടെ വീട്ട്മുറ്റത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ധീൻ (24 വയസ്) ആണ് പൊലീസ് പിടിയിലായത്.
കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നായിലിന്റെ നേതൃതത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസഫ്) എസ് ഐ ധനഞ്ജയദാസിന്റെ നേതൃതത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് ജനവരി 27ന് വെള്ളിയാഴ്ചയാണ് തസ്കരനെ പിടികൂടിയത്.
പിടിയിലായ ഇൻസുദ്ധീൻ നിരവധി വാഹന മോഷണ, ഭവനഭേദന, റോബറി കേസുകളിൽ പ്രതിയാണ്.
വാഹന മോഷണത്തിന് ഒന്നര വർഷം. ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി നാലുദിവസം തികയും മുൻപാണ് വീണ്ടും വാഹനം മോഷ്ടിച്ചത്.
ലഹരികടിമയായ ഇയാളെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും, സമാന കുറ്റകൃത്യം ചെയ്തവരെയും പരിശോധിക്കുകയും ചെയ്തതിലൂടെ പോലീസ് പിടികൂടുകയായിരുന്നു.
ഡാൻസഫ് അസ്സി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ എസ്.സി.പി.ഒ അനീഷ് മൂസ്സൻവീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ പന്തിരാങ്കാവ് സ്റ്റേഷനിലെ എ സ് ഐ മഹീഷ് എസ് സി പി ഒ രൂപേഷ് സി പി ഒ മാരായ രഞ്ജിത്ത് , സുബീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ