24 ഫെബ്രുവരിയം 23
ഒളവണ്ണ ശ്രീ പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കാലം ആരംഭിച്ചു. ഫെബ്രുവരി 25 നാണ് താലപ്പൊലി ഉത്സവം. ഉത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു.
മലബാറിലെ ഏറെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് ശ്രീ പാലകുറുമ്പ ഭഗവതി ക്ഷേത്രം. ആചാര അനുഷ്ടാനങ്ങൾ കൊണ്ട് ഏറെ വ്യത്യസ്തയുള്ള ഈ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വലിയ ജനപങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്.
വടക്കൻ കൊടുങ്ങല്ലൂർ എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻ്റെ ആചാര അൽഷ്ടാനങ്ങളിൽ നാനാജാതി മതസ്ഥർക്കും പ്രത്യേം പ്രത്യേകം പങ്കാളിത്തമുണ്ട്. ഉത്സവകാലത്ത് ഇവർക്കായി അനുഷ്ടാനങ്ങൾക്ക് അവസരവും ഉണ്ട്. ഉത്സവകാലത്തിന് പാടിയിറക്കൽ ചടങ്ങോടെയാണ് തുടക്കമാകുന്നത്. പാലകുമ്പക്കുന്നിലെ മേൽ കോട്ടയിൽ കുടികൊള്ളുന്ന ഭഗവതിയെ പാടി ഉണർത്തി ആനയിച്ച് താഴെയെത്തിക്കുന്ന ചടങ്ങാണ് പാടിയിറക്കൽ എന്ന് അറിയപ്പെട്ടുന്നത്.
ഉത്സവം നാടാകെ ചെണ്ടകൊട്ടി വീട് കയറി അറിയിക്കുന്ന ആചാരവും ഈ ക്ഷേത്രത്തിലുണ്ട്.
ഒരു മാസം നീണ്ടു നിൽകുന്ന വിവിധ പരിപാടികളാണ് ഉത്സവത്തിൻ്റെ ഭാഗമായി നടക്കുക.
പാട്ടുൽസവം, താലപ്പൊലി, ഗുരുതി, വേല തുടങ്ങിയവയെല്ലാം ഉത്സവത്തിൻ്റെ ഭാഗമാണ്. ഈ ക്ഷേത്രത്തി ആയിരക്കണക്കിന് കൊടികളാണ് താലപ്പൊലിയോട് അനുബന്ധിച്ച് വഴിപാടായി ലഭിക്കുന്നത്.
ഉത്സവം കൊടിയേറുന്നതോടൊപ്പം ദേവിയുടെ പാദസ്പർശമേറ്റ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്തും കൊടി ഉയരും. ഈ സ്ഥലത്തിന് കൊടി നാട്ടുമുക്കെന്ന പേരു വരാനും ഈ ആചാരമാണത്ര നിതാനമായത്. നാനാദിക്കുകളിൽ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ദിനത്തിൽ വരവുകൾ എത്തിച്ചേരും. ആരിയരങ്ങൾ പങ്കെടുക്കുന്ന താലപ്പൊലി പതിനായിരങ്ങളുടെ ആശീർവാദങ്ങളോടെ ക്ഷേത്രനടയിൽ എത്തും. തുടർന്ന് നടക്കുന്ന ഗംഭീര വെടിക്കെട്ടോടെ താലപ്പൊലി ഉത്സവം സമാപിക്കും.
സാധാരണ രാത്രി 10 മണിയോടെയാണ് വെടിക്കെട്ട്.
ഉത്സവത്തിനോടനുബന്ധിച്ച് ഇത്തവണ വലിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 50 ഓളം ക്യാമറങ്ങൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. 50 ൽ ഏറെ പൊലീസുകാരും ഇത്തവണ സുരക്ഷക്കുണ്ടാകും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആംബുലൻസിൻ്റെയും സേവനം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 4 മണിയോടെ ഒളവണ്ണ നല്ലളം റോഡിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ