Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്: 
19 ഫെബ്രുവരി 2023

വിവരാവകാശ നിയമപ്രകാരം ഉള്ള അപേക്ഷയിൽ  ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കാൻ ഉദ്യോഗസ്ഥൻ്റെ കുതന്ത്രം. ഒളവണ്ണ പഞ്ചായത്തിലെ വിവരാവകാശ ഉദ്യോഗസ്ഥനാണ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ തന്ത്രമിറക്കിയത്. മറ്റൊരാളുടെ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഉള്ള പഞ്ചായത്തിലെ രേഖകളാണ് വിവരാവകാശ പ്രവർത്തകനായ ഷൈജു  അപേക്ഷയിൽ ആവശ്യപ്പെട്ടത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി വന്നതോടെയാണ് എതിർകക്ഷി കെട്ടിടം നിർമ്മിച്ചത് തൻ്റെ സ്ഥലത്തെന്ന് വ്യക്തമായത്. ഇതിന് പിറകിലെ ഉദ്യോഗസ്ഥ അഴിമതിയും സ്വജനപക്ഷപാതവും വെളിച്ചത്ത് കൊണ്ടുവരാനാണ് വിവരാവകാശ പ്രവർത്തകൻ അപേക്ഷ നൽകിയത്. കോടതി ഉത്തരവ് ഉടമ പഞ്ചായത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിവരാവകാശ പ്രവർത്തന് നൽകിയ മറുപടി ഏറെ ദുരൂഹമാണ്.
 ആവശ്യപ്പെട്ട രേഖകൾ 6 വർഷങ്ങൾക്ക് മുമ്പത്തേതാണെന്നും അതിനാൽ അനുവദിക്കാൻ കഴിയില്ല എന്നും താങ്കൾ മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ അധികാരിയായ പെർഫോമൻസ് ഓഡിറ്റ് വിഭാഗം സൂപ്പർവൈസറെ സമീപിക്കാമെ ന്നുമാണ് വിവരാവകാശ അപേക്ഷക്ക് ഉദ്യോഗസ്ഥൻ്റ മറുപടി.
2005 ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന് വിരുദ്ധമായി മറുപടി നൽകിയ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ അപേക്ഷകനായ വടക്കെ കുറ്റിയിൽ ഷൈജു  ഒന്നാം അപ്പീൽ അധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർക്ക് പരാതി നൽകി. 

 എല്ലാ സർക്കാർ ഓഫിസുകളിലും 20 വർഷം വരെ അസ്സൽ ഫയലുകൾ സൂക്ഷിച്ചിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ അപേക്ഷകനായ ഷൈജുവിന് ലഭിച്ച മറുപടിയിൽ ആറ് വർഷം വരെ മാത്രമേ ഫയൽ സൂക്ഷിക്കേണ്ടതുള്ളൂ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഒന്നാം അപ്പീൽ അധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറാണെന്നിരിക്കെ കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പെർഫോമൻസ് ഓഡിറ്റ് വിഭാഗം സൂപ്പർവൈസറാണ് അപ്പീൽ അധികാരി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 
തെറ്റായ വിവരങ്ങൾ നൽകി മന:പൂർവ്വം രേഖകൾ അനുവദിക്കാതിരിക്കാനുള്ള ശ്രമവും അപേക്ഷകന്റെ മനോവീര്യം തകർക്കുന്ന നടപടിയുമാണ് ഉദ്യോഗസ്ഥന്റെ തെന്ന് അപേക്ഷകനായ ഷൈജു പറഞ്ഞു. 
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വിവരാവകാശ പ്രകാരമുള്ള മറുപടികൾ വിചിത്രവും പരസ്പര വിരുദ്ധവും വാസതവ വിരുദ്ധവുമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിവരാവകാശ പ്രവർത്തകരുടെ സംഘടനയായ
ആർ ടി ഐ ഫെഡറേഷൻ കേരള യും നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.

Post a Comment