Header Ads Widget

Responsive Advertisement
പെരുമണ്ണ
3 ഫെബ്രുവരി 2023

ലേകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഫാൻസ് അസോസിയേഷനുകൾ പൊതു ഇടങ്ങളിൽ ഉയർത്തിയ തോരണങ്ങൾ നീക്കം ചെയ്തില്ല. റോഡിനു കുറുകെ ഉയരത്തിൽ കെട്ടിയ ടീമുകളുടെ ചിത്രങ്ങളും മറ്റും ആലേഖനം ചെയ്ത വലിയ കൊടിതോരണങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.
 (പുത്തൂർ മഠം അങ്ങാടിയിൽ നിന്ന്)
 കളിക്കാരുടെയും ടീമുകളുടെയും പേരിൽ ആവേശം പൂണ്ട് തോരണങ്ങൾ ഉയർത്തിയ ആരാധകരൊന്നും പലയിടങ്ങളിലും ഇവ നീക്കം ചെയ്യാൻ ഇറങ്ങുന്നില്ല എന്നതാണ് പ്രശനം. പലയിടങ്ങളിലും വലിയ കട്ടൗട്ടറുകളും ബോർഡുകളും കൊടികളും ഏത് നിമിഷവും പൊട്ടിവീഴും എന്ന നിലയിലാണ്. 
റോഡിനു കുറുകെ കെട്ടി തൂക്കിയ വലിയ തോരണങ്ങൾ വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയാണ്. പ്ലാസ്റ്റിക് കയറിൽ കെട്ടിയ ഇവ പൊട്ടിവീണാൽ വലിയ അപകടത്തിന് കാരണമായേക്കും. പെരുമണ്ണ പഴയ റോഡിൽ തൂക്കിയ കൊടിയിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളും ഉണ്ട്.
ഇവയെല്ലാം അടിയന്തിരമായി നീക്കുവാൻ ആരാധകർ ഉടൻ തയ്യാറാകണം.
ഇക്കാര്യത്തിൽ പഞ്ചായത്തും പൊലീസും ഇടപെട്ട് നടപടികളെടുക്കണം.
റോഡിലെ ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യാനുള്ള കോടതി നിർദ്ദേശം ഇതിനും ബാധകമാണല്ലോ..

Post a Comment