Header Ads Widget

Responsive Advertisement

പന്തീരാങ്കാവ്
16 മെയ് 2023

പന്തിരങ്കാവ് മാങ്കാവ് റോഡിൽ കൈമ്പാലം കള്ളുഷാപ്പിന് മുൻവശത്ത് വൈകീട്ട് 5.45നാണ് അപകടം. റോഡരികിലെ  മരത്തിൻ്റെ ഉണങ്ങിയ കൊമ്പ് പൊട്ടി യാത്രക്കാരുടെ മേൽ പതിക്കുകയായിരുന്നു. ടൗണിൽ
ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന കാരാട് സ്വദേശി ദീപു, അഖിൽ അഴിഞ്ഞിലം എന്നിവർക്കാണ് പരിക്കേറ്റത്. 
മരകൊമ്പ് ദേഹത്ത് പതിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.
വാഹനത്തിനും സാര മായ പരിക്കുണ്ട്.
വലിയ വാഹനങ്ങൾ വരാതിരുന്നതിലാണ് വലിയ അപകടം ഒഴിവായത്. അപകടം നടന്ന ഉടൻ തന്നെ മറ്റ് യാത്രക്കാരും കള്ള് ഷാപ്പ് ജീവനക്കാരും സഹായത്തിനെത്തി. തുടർന്ന് റോഡിൽ നിന്നും കമ്പുകൾ എടുത്തു മാറ്റി.
റോഡരികിലെ മരങ്ങളിലുള്ള ഉണങ്ങിയ കൊമ്പുകൾ നിക്കം ചെയ്യാനും വീഴാറായ മരങ്ങൾ മുറിച്ച് മാറ്റാനും മഴയെത്തും മുമ്പേ അധികൃതർ നടപടിയെടുക്കണം. പന്തീരങ്കാവ് പെരുമണ്ണ റോഡിൽ സ്നേഹപ്രഭ മില്ലിനു സമീപം അപകടാവസ്ഥയിലുള്ള ചീനി മരം മുറിച്ചു നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴും അതിനുള്ള നടപടികളായിട്ടില്ല.
പ്രധാന പാതകളിലും പഞ്ചായത്ത് റോഡുകളിലും വാഹനമോടിക്കൽ ഏറെ ശ്രമകരമാണ്. ജലവിതരണത്തിനായി എടുത്ത കുഴികളുണ്ട് നിരവധി. ചിലയിടങ്ങളിൽ കുഴികൾ മണ്ണിട്ടാണ് നികത്തിയിട്ടുള്ളത്. ടാർ ചെയ്ത് നികത്തിയ പലയിടങ്ങളും താഴ്ന്ന് കിടക്കുകയാണ്. ഇത് കൂടതെയാണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ബോക്സിൻ്റെ ഇരുമ്പ് ഫ്രേമുകളും ജലവിതരണ വാൽവുകളും ഉയർത്തുന്ന ഭീഷണി. റോഡിൽ പണിത ഒഎഫ്സി ബോക്സിൻ്റെ ഇരുമ്പ് പട്ടകൾ പലയിടങ്ങളിലും ഉപരിതലത്തിൽ നിന്നും ഒരിഞ്ചോളം ഉയർന്ന് നിൽക്കുകയാണ്.
 (മാത്തറ ഇരിങ്ങല്ലൂർ റോഡിൽ നിന്ന്)

വാഹനങ്ങളുടെ ടയർ ഉരഞ്ഞ് ഇവക്കിപ്പോൾ നല്ല മൂർച്ചയുമുണ്ട്. ടയർ പൊട്ടാനും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാനും ഇവ കാരണമാകുന്നുണ്ട്. റോഡിനു നടക്ക് തീർത്തിട്ടുള്ള ജലവിതരണ വാൽവുകൾ റോഡിൽ തല ഉയർത്തി നിൽപ്പാണ്.
 (കൈമ്പാലം പള്ളിപ്പുറം റോഡിലെ ഉയർന്നു നിൽക്കുന്ന വാൽവ് )
റോഡ് സുരക്ഷ ഉറപ്പാക്കുന്നതാണോ ഇതെല്ലാം എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.

Post a Comment