Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
31 മെയ് 2023

ലോറിയിൽ കടത്തുകയായിരുന്ന എം ഡി എം എ പിടി കൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് 
ഡാൻസഫും പന്തീരങ്കാവ് പൊലീസും ചേർന്ന് വാഹനം പരിശോധിച്ച് 400 ഗ്രാമോളം വരുന്ന എം.ഡി.എം.എ എന്ന മാരക ലഹരി വസ്തു പിടികൂടിയത്. 
കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (32), ഫറോക്ക് നല്ലൂർ സ്വദേശി ജംഷീദ് (31) എന്നിവരാണ് പിടിയിലായത്.

ദേശീയപാത 66 ൽ ഇരിങ്ങല്ലൂർ ലാൻറ് മാർക്ക് വേൾഡിന് മുൻവശത്താണ് ലോറി തടഞ്ഞ് പരിശോധിച്ചത്. ബംഗളൂരുവിൽ നിന്നും പാവിംഗ് സ്റ്റോൺ കയറ്റി വന്ന KL58 D 7799 നമ്പറിലുള്ള 10 ചക്രങ്ങൾ ഉള്ള ലോറിയിലാണ് ലഹരി വസ്തു കൊണ്ടുവന്നത്.  നൗഫൽ മുമ്പ് ലഹരി കടത്ത് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
                             (നൗഫൽ )
ലക്ഷങ്ങൾ വിലവരുന്നതാണ് പിടിച്ചെടുത്ത MDMA. ഇത്  പന്തീരങ്കാവ് രാമനാട്ടുകര ഭാഗങ്ങളിൽ വിതരണത്തിനെത്തിച്ചതാണ് എന്നാണ് ലഭിക്കുന്ന വിവരം. 
                   (ജംഷീദ്)
കോഴിക്കോട് ആൻറി നാർകോട്ടിക് സെൽ അസി.കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും പന്തീരങ്കാവ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേതൃത്വത്തിലുള്ള സംഘവുമാണ് വലിയ ലഹരി വേട്ട നടത്തിയത്. എൻ ഡി പിഎസ് നിയമപ്രകാരം ലോറിയും അതിലെ വസ്തുക്കളും കണ്ട് കെട്ടുമെന്നും ഇവരടങ്ങുന്ന ലഹരി ശൃംഘലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പ്രകാശ് പടന്നയിൽ പറഞ്ഞു. രാവിലെ 11.30 ഓടെ ആരംഭിച്ച പൊലീസ് നടപടികൾ രാത്രി 8.30 വരെയും നീണ്ടു.
പന്തീരാങ്കാവ് സ്റ്റേഷനിലെ എ എസ് ഐ പ്രഭീഷ് ടി , എസ് സി പി ഒ മാരായ രഞ്ജിത്ത് എം , ശ്രീജിത്ത്കുമാർ പി , സബീഷ് ഇ ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്
നർകോടിക് ഷാഡോ അംഗങ്ങളായ സി.പി.ഒ സുഗേഷ് പി.സി, ലതീഷ് എം.കെ, ഷിനോജ് എം, ശ്രീനാഥ് എൻ.കെ, ദിനേശ് പി.കെ തൗഫീഖ്, അഭിജിത്ത് പി, അതുൽ ഈ.വി, മിഥുൻ രാജ്, ഇബ്നു ഫൈസൽ, ബിജീഷ് കെ.പി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment