Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
23 ജൂൺ 2023
വഴിയോര കച്ചവടങ്ങൾ നീക്കം ചെയ്യാൻ ഒളവണ്ണ പഞ്ചായത്ത് നടപടി തുടങ്ങി.
ഒളവണ്ണ പഞ്ചായത്ത് റോഡരികിലെ അനധികൃത കച്ചവടക്കാർക്കെതിരെയാണ് നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച് കച്ചവടക്കാർക്ക് ഈ മാസം 13ന് ആണ് സ്വയം ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയത്.
റോഡിനിരുവശങ്ങളിലും അനധികൃതമായി ഷെഡുകൾ നിർമ്മിച്ചാണ് ഭക്ഷണമടക്കമുള്ള സാധനങ്ങൾ വിൽപ്പന നടത്തി വരുന്നത്. ചിലയിടങ്ങളിൽ ഇരുമ്പ് ബങ്കറുകൾ സ്ഥാപിച്ചാണ് കടച്ചവടം. റോഡിൽ ടാറിംഗ് കഴിഞ്ഞുള്ള സ്ഥലമെല്ലാം ഇവർ കയ്യടക്കിയ നിലയിലാണ്. കച്ചവടം സജീവമായതോടെ പകടവും ഉണ്ടാക്കുന്നതും പതിവാണ്.
വഴിയോരങ്ങളിൽ ഷെഡുകൾ സ്ഥാപിച്ച് അവ വാടകക്ക് നൽകിയവരും ഉണ്ട്. കച്ചവടം നടത്തുന്നവരിൽ നിന്നും ചിലർ മാസപിരിവ് എടുത്തിരുന്നതായ വിവരവും പുറത്ത് വന്നിട്ടുണ്ട്.
കൊറോണ കാലത്ത് തുടങ്ങിയ താൽകാലിക കച്ചവടങ്ങൾ പിന്നീട് കുന്നത്തു പാലം മുതൽ പന്തീരങ്കാവ് വരെയും വ്യാപിക്കുകയായിരുന്നു.  ഇത്തരം കച്ചവടങ്ങൾക്കെതിതെ നടപടി ആവശ്യപ്പെട്ട് പന്തീരങ്കാവ് വ്യാപാരി സംഘടനകൾ സംയുക്തമായി പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിരുന്നു.
ഇതിനോടകം നിരവധി പേർ ഒഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ കോർപറേഷനിലെ പെട്ടിക്കട അനുമതിയുടെ മറവിൽ ചില കടകൾ ഇപ്പോഴും തുടരുന്നുണ്ട്. റോഡരികിലെ മത്സുകച്ചവടങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.ഇവർ തള്ളുന്ന മാലിന്യ പ്രശ്നവും തുടരുകയാണ്.
അതേ സമയം ഒളവണ്ണ ജംഗ്ഷനിലെ തുറക്കാത്ത വഴിയോര വിശ്രമകേന്ദ്രത്തിനു സമീപം കടയൊയിഞ്ഞവർ മാലിന്യങ്ങൾ പുഴയിലേക്കാണ് തള്ളിയത്.ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Post a Comment