തിരുവനന്തപുരം
27 ജൂലൈ 2023
അക്ഷയ കേന്ദ്രങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല; നടപടിക്കരുങ്ങി അക്ഷയ ഡയറക്ട്രറേറ്റ്.
ആധാർ പുതുക്കൽ സേവനത്തിൻ്റെ മറവിൽ ആവശ്യമല്ലാത്ത പ്രവർത്തികളിലൂടെ അമിത പണം അക്ഷയ കേന്ദ്രങ്ങൾ ഇടാക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. ആവശ്യമില്ലാതെ ബയോമെട്രിക് അപ്ഡഷൻ നടത്തിയും ഫോട്ടോ മാറ്റിയും ആധാർ വിവരങ്ങൾ പുതുക്കലിന്റെ പേരിൽ അമിത നിരക്ക് ഈടാക്കുകയാണ് ഒരു വിഭാഗം അക്ഷയ കേന്ദ്രങ്ങൾ. മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്രങ്ങൾ ഇത് തുടരുന്ന സാഹചര്യത്തിലാണ് അക്ഷയ ഡയറക്ടറേറ്റ് കർശന പരിശോധനകൾക്കും നടപടികൾക്കും ഒരുങ്ങുന്നത്.
പത്ത് വർഷം കഴിഞ്ഞ ആധാർ വിവരങ്ങൾ പുതുക്കാനാണ് അധാർ അതോറിറ്റിയും അക്ഷയ ഡയറക്ടറേറ്റും നൽകിയിട്ടുള്ള നിർദേശം. ഇതിനായി ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്താൽ മതി. 50 രൂപയാണ് ഇതിന് നിശ്ചയിച്ച ഫീസ്. എന്നാൽ ഒരുവിഭാഗം കേന്ദ്രങ്ങൾ സ്വന്തം നിലക്ക് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യിച്ചും ഫോട്ടോ മാറ്റിച്ചും കാർഡ് അടിപ്പിച്ചുമെല്ലാം 100 ഉ 200 ഉം രൂപ ഈടാക്കുകയാണ്.രേഖകൾ അപ്ഡേറ്റ് ചെയ്യാൻ എത്തുന്നവരെ നിർബ്ബന്ധിച്ച് ബയോ മെട്രിക് അപ്ഡേഷന് വിധേയമാക്കിയാൽ പിഴയും കർശന നടപടിയുമുണ്ടാകുമെന്നാണ് ഡയറക്ട റേറ്റിന്റെ മുന്നറിയിപ്പ്.
ആധാർ എടുത്ത് പത്ത് വർഷം പിന്നിട്ടവർക്കാണ് രേഖകൾ പുതു ക്കേണ്ടതെങ്കിലും എല്ലാവരും നി ർബന്ധമായും ചെയ്യേണ്ടതാണെന്ന രീതിയിലാണ് സമൂഹമാധ്യമ ങ്ങൾ വഴിയുള്ള പ്രചാരണവും ഇക്കൂട്ടർ നടത്തുന്നുണ്ട്. ഒരു വീട്ടിൽ തന്നെ നാലും അഞ്ചും പേർ രേഖകൾ ചേർക്കാൻ എത്തുന്നതോടെ ആധാർ അപ്ഡേഷന് അക്ഷയ കേന്ദ്രങ്ങളിൽ ഇപ്പോൾ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ആധാർ വിവരങ്ങൾ പുതുക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പല കേന്ദ്രങ്ങളും സ്വന്തമായി തീയതി പ്രഖ്യാപിക്കുന്ന പ്രവണതയുമുണ്ട്. ഇതോടെ സമയം കഴിയുമോ എന്ന ഭീതിയിലാണ് ജനങ്ങൾ അക്ഷയയിലേക്ക് ഓടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ