Header Ads Widget

Responsive Advertisement
കോഴിക്കോട്
21 ജൂലൈ 2023

കുറ്റ്യാടി പാറക്കൽ സ്വദേശിയും ഹൈലൈറ്റ് മാളിലെ ജീവനക്കാരിയുമായ  ആദിത്യചന്ദ്രയുടെ (22) ദുരൂഹ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് വസ്തുതാപരമായ അന്വേഷണം നടത്തി പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിവാഹ വാഗ്ദാനം നൽകി വിവിധ വാടക വീടുകളിൽ ഒന്നര വർഷമായി ഭാര്യാ ഭർത്തക്കൻമാരെ പോലെ കഴിഞ്ഞ ആദിത്യയും മാവൂർ സ്വദേശിയായ യുവാവും വിവാഹത്തിന്റെയും സാമ്പത്തിക പ്രശ്നത്തിന്റെയും യുവാവിന്റെ ലഹരി ഉപയോഗത്തിന്റെയും പേരിൽ നിരന്തരം വഴക്കിടുകയും ശാരീരികവും മാനസിക പീഢനവും നേരിടേണ്ടി വന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.
മേത്തോട്ട് താഴം ഗണപതികുന്നിലെ  വാടക വീട്ടിൽ കഴിഞ്ഞ13 ന് തൂങ്ങി മരിച്ചു നിലയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ആദിത്യചന്ദ്രയുടെ മൃതദേഹം കുടുംബം വരുന്നതിന് മുമ്പ് തന്നെ പോലീസിൽ വിവരമറിയിക്കാതെ അഴിച്ചു മാറ്റിയതും മൃതദ്ദേഹത്തിന്റെ വിശദ ദേഹപരിശോധനയ്ക്ക് സമ്മതിക്കാതെ പോസ്റ്റ്മാർട്ടം നടത്തിയതും മരണപ്പെടുന്നതിന് മുമ്പ് ഇരുവരും കലഹിച്ചതും ശേഷം യുവാവിന്റെ മുഖത്തും ദേഹത്തും കാണപ്പെട്ട മുറി പാടുകളും ആദിത്യ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതും മറ്റും ആദിത്യയുടെ  മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ആദിത്യയുടെ മുത്തശ്ശി ഒഴികെ കുടുംബം അറിയാതെയാണ് ഇരുവരും ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞിരുന്നത്. ഉടനെ വിവാഹം കഴിക്കണമെന്ന് ആദിത്യ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും വിവാഹം നീട്ടി കൊണ്ടു പോകുകയായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞു. ജൂലൈ14 ന് പേരാമ്പ്രയിലെ വീട്ടിൽ എത്തുമെന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഉറപ്പു നൽകിയ ആദിത്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു.
ആത്മഹ്യത കേസ് എന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഒന്നര വർഷത്തിലേറെയായി ആദിത്യയും മാവൂർ സ്വദേശിയായ സുഹൃത്തും ഒന്നിച്ച് ഒരു വീട്ടിലാണ് കഴിഞ്ഞു വന്നത്. യുവാവ് നിർബന്ധിച്ച ചില പ്രവൃത്തികൾക്കെതിരെ തടസ്സമായി നിന്ന ആദിത്യയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചും, മരണ ശേഷം സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതും തുടങ്ങി ഒട്ടനവധി കാരണങ്ങൾ മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. അത്തരം വിവരങ്ങൾ അന്വേഷണ പരിധിയിൽ വന്നിട്ടില്ലായെന്നും കുടുംബാംഗങ്ങളുടെ മൊഴിയടക്കം സമഗ്രമായ ഒരു അന്വേഷണം ആദിത്യയുടെ മരണത്തിൽ പോലീസ് നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. യുവാവിനെയും സുഹൃത്ത് സംഘങ്ങളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് കുടുംബാംഗങ്ങളുമായി കൂടികാഴ്ച നടത്തിയ പട്ടിക ജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി സൗത്ത് മേഖലാ കമ്മിറ്റി കോർഡിറ്റർ മണി സി.കെ പാലാഴി കൂടികാഴ്ചയ്ക്ക് നേതൃത്വം നൽകി. മരണപ്പെട്ട ആദിത്യചന്ദ്രയുടെ പിതാവ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

Post a Comment