പന്തീരങ്കാവ്
19 ആഗസ്റ്റ് 2023
മാമ്പുഴയോട് ബന്ധപ്പെട്ട് കിടക്കുന്ന നീർച്ചാലുകളാണ് ഇവിടെയുള്ളത്. ഒറ്റ നോട്ടത്തിൽ തെങ്ങിൻ തോപ്പാണെന്ന് തോന്നുമെങ്കിലും തെങ്ങിൻ നിരകൾക്കിടയിലൂടെ നീർത്തടങ്ങളാണ് ഉള്ളത്.
തെങ്ങിൻ തടത്തിൽ മണ്ണിടുക എന്ന തരത്തിൽ തുടങ്ങിയ മണ്ണിടൽ ഇപ്പോൾ നീർത്തടങ്ങൾ നികത്തലായി മാറിയിട്ടുണ്ട്. പഴയ ചകിരിയാണ് ആദ്യം നീർത്തടങ്ങളിൽ നിക്ഷേപിക്കുന്നത് തുടർന്ന് അതിന് മുകളിൽ മണ്ണിട്ട് നികത്തുകയാണ്.
മുമ്പ് ഈ ഭാഗങ്ങളിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നാട്ടുകർ കോടതിയെ സമീപിച്ചതോടെ ഉപേക്ഷിക്കേണ്ടി വന്നതാണ്.
ഇപ്പോൾ നടക്കുന്ന തണ്ണീർതടം നികത്തലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് പ്രതിഷേധ സൂചകമായി
ഡി വൈ എഫ് ഐ കൊടികുത്തിയിട്ടുണ്ട്.
വിഷയം വില്ലേജ് അധികൃതരെ അറിയിച്ചതായാണ് വിവരം. കൂടത്തുംപാറയിൽ മറ്റൊരിടത്ത് നീർത്തടത്തിൽ നിക്ഷേപിച്ച മണ്ണ് വില്ലേജ് ഉദ്യോഗസ്ഥരുടെ നടപടിയെ തുടർന്ന് ഉടമക്ക് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോൾ നടക്കുന്ന നികത്തിലിനെതിരെ വില്ലേജ് അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രദേശത്തെ പരിസ്ഥിതി സ്നേഹികളുടെ പ്രതീക്ഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ