31 ആഗസ്റ്റ് 2023
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷത്തോളം രൂപ ചിലവിട്ട് നവീകരിച്ച ഒളവണ്ണ പഞ്ചായത്തിലെ പള്ളിക്കടവ് ചീപ്പ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പിന്നിടുന്നു. ചാലിയാറിൽ നിന്നും ഉപ്പുവെള്ളം തോട്ടിലൂടെ കൃഷിയിടങ്ങളിൽ എത്തുന്നത് തടയാനായിട്ടാണ് വക്ഷങ്ങൾക്ക് മുമ്പ് മൂർക്കനാട് പള്ളിക്കു സമീപം പളളിക്കടവിൽ ചീർപ്പ് പണിതത്.
3 വർഷം മുമ്പാണ് ചിത്രത്തിൽ കാണും വിധം ഉള്ള ഇരുമ്പ് ഷട്ടർ നിർമ്മിച്ച് ചീപ്പ് നവീകരിച്ചത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായാത്താണ് ഈ പ്രവൃത്തിക്ക് 8 ലക്ഷത്തോളം രൂപ അനുവദിച്ചത്.
എന്നാൽ ഒരു വർഷം മാത്രമാണ് നവീകരിച്ച ഷട്ടർ പ്രവർത്തിച്ചതെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ ഷട്ടർ തുറന്നിട്ട നിലയിലാണ്. യന്ത്ര ഭാഗങ്ങളെല്ലാം തുറുമ്പെടുത്തുകഴിഞ്ഞു.നിർമ്മാണത്തിലെ അപാകതയാണ് ഷട്ടർ താഴ്താൻ കഴിയാത്തതിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ജനങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കാര്യമുണ്ടായില്ല എന്നും പ്രദേശവാസികൾ പറഞ്ഞു. ചീപ്പ് തകരാറിലായതോടെ വയലുകളിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചതായും കർഷകർ പറഞ്ഞു.
കഴിഞ്ഞ വർഷം പഞ്ചായത്തിൻ്റെ സഹായത്തോടെ പൂഴിച്ചാക്ക് അടുക്കി വെച്ച് തടയണ കെട്ടിയാണ് ഉപ്പ് വെള്ളത്തെ അല്പമെങ്കിലും പ്രതിരോധിച്ചത്.
ഷട്ടർ തകരാറിലായതിനെ തുടർന്ന് പ്രദേശത്തെ കിണറുകളിലും ഉപ്പുവെള്ളളമെത്തിയിട്ടുണ്ട്. വേലീയറ്റം കനക്കുന്നവരും മാസങ്ങളെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാത്തിരിക്കുന്നത്.
സമീപത്തെ ഏക്കർ കണക്കിനുള്ള വയലുകളിൽ ഇപ്പോൾ കൃഷി സാധ്യമല്ലെന്നാണ് കർഷകർ പറയുന്നത്.
ലക്ഷങ്ങൾ പാഴാക്കിയ നവീകരണ പ്രവർത്തിയിൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
പണം ചിലവഴിക്കാൻ മാത്രമോണോ ഇത്തരം നിർമ്മാണങ്ങളെന്ന ചോദ്യമാണ് ഉയരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ