പന്തീരാങ്കാവ്
O7 ആഗസ്റ്റ് 2023
വെള്ളിയാഴ്ച രാത്രി 8 മണിയോടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 11 വയസുകാരനെ ഒരു സംഘം കാറിൽ പിന്തുടർന്നതിൽ അടിമുടി ദുരൂഹത.
പുത്തൂർമഠത്ത് നിന്ന് സൈക്കിളിൽ പാലാഴിയിലേക്ക് യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിയായ പുത്തൂർമഠം സ്വദേശി കെ.എം. മൂസയുടെ മകൻ മുഹമ്മദ് സാബിതിനാണ് ഈ അനുഭവം ഉണ്ടായത്.
പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്തുനിനിന്നാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ വച്ച് സൈക്കിളിന്റെ തൊട്ട് സമീപം കാറ് നിർത്തി. സംശയം തോന്നിയ വിദ്യാർത്ഥി സൈക്കിൾ ഒതുക്കി നിർത്തിയതോടെ കാർ പിന്നെയും മുന്നോട്ടെടുത്തു. അല്പ ദൂരം പിന്നിട്ടപ്പോൾ വേഗത കുറച്ചതോടെ കാറിനെ മറികടന്ന് വിദ്യാർത്ഥി സൈക്കിളിൽ മുന്നോട്ട് പോയി.
എന്നാൽ അമ്പിലോളിക്കടുത്ത് വെച്ച് വീണ്ടും കാറ് നിർത്തി യാത്രക്കാർ ഡോർ തുറന്നതോടെ സാബിത് സൈക്കിളിൽ നിന്ന് ഇറങ്ങി. ഇതോടെ കാറ് വീണ്ടും മുന്നോട്ട് പോയി. ഇതോടെ കുട്ടി അമ്പിലോളിയിലെ കടയിൽ ഓടിക്കയറി അവിടെ ഉണ്ടായിരുന്നവരോട് സംഭവം വിവരിക്കവെ മൂന്നാമതും കാർ എത്തി അല്പദൂരം അകലെയായി നിർത്തിയിട്ടു.
എന്നാൽ കടയിലുള്ളവർ പുറത്തിറങ്ങിയപ്പോഴേക്കും കാറെടുത്ത് സംഘം രക്ഷപ്പെട്ടു.
വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് പിൻതുടർന്നതെന്ന് സാബിത് പറഞ്ഞു. കടയിലുണ്ടായിരുന്നവരും ഈ കാറ് കണ്ടിരുന്നെങ്കിലും നമ്പർ ലഭിച്ചില്ല.
സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കാറിന്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ