ഒളവണ്ണ
06 സപ്തംബർ 2023
യുവതി ടോയ് ലറ്റിൽ പ്രസവിച്ചു.
രക്ഷക്കെത്തിയത് പൊലീസും 108 ആംബുലൻസും.
ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ടുമുക്ക് സുരഭി സ്റ്റോപ്പിനു സമീപം താമസിക്കുന്ന 38 വയസുള്ള യുവതിയാണ്
ചൊവ്വാഴ്ച രാത്രി 12 മണിയോടെ വാടകക്ക് താമസിക്കുന്ന വീട്ടിലെ ഇടുങ്ങിയ കുളിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
യുവതിയുടെ മകളാണ് അമ്മക്ക് സുഖമില്ലെന്ന് അയൽവാസികളെ അറിയിച്ചത്.
അയൽവാസികൾ വിവരം
അറിയിച്ചതോടെ നല്ലളം എസ് ഐ കെ.രഘുകുമാർ, സി പി ഒ മുരളീധരൻ, ഡ്രൈവർ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം ഉടൻ സ്ഥലത്തെത്തി.
ഒരു വീടിൻ്റെ വാടകക്കെടുത്ത മുകൾ നിലയിലാണ് യുവതി കുടംബസമേതം താമസിച്ചിരുന്നത്. കുളിമുറിയിലെ സാഹചര്യം മനസിലാക്കിയ എസ് ഐ അടിയന്തിര വൈദ്യസഹായത്തിനായി 108 ആംബുലൻസിന് വിവരം കൈമാറി.
ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ ജോയ് എന്നിവർ സ്ഥലത്തെത്തിയപ്പോഴേക്കും നല്ലളം പോലീസിൻ്റെ നിർദ്ദേശമനുസരിച്ച് വനിതാ ഹെൽപ് ലൈനിൽ നിന്ന് രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും ഒപ്പം തന്നെ ഒളവണ്ണ ഹെൽത്ത് ഇൻസ്പക്ടർ അലി, പെരുമണ്ണയിലെ നഴ്സ് രേഖ തുടങ്ങിയവരും സ്ഥലത്ത് എത്തിച്ചേർന്നു.
ഉടൻ തന്നെ ജെയ്ൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി പ്രധമ ശുശ്രൂഷകൾ നൽകി. ശേഷം പൊലീസിൻ്റെയും നാട്ടുകാരുടേയും സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് നേരെ കോഴിക്കോട് മെഡിക്കൽ കൊളേജിലക്ക് കുതിച്ചു.
ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
സേനാവിഭാഗങ്ങളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ നല്ല മാതൃകയായി.
അഭിനന്ദനങ്ങൾ.
രാത്രി ഏറെ വൈകിയുണ്ടായ സംഭവത്തിൽ ആരോഗ്യ സംവിധാനത്തിൻ്റേയും പൊതു പ്രവർത്തകരുടേയും പോലീസിൻ്റെയും മാതൃകാപരമായ ഇടപെടലാണ്
രക്ഷാപ്രവർത്തനം വിജയിച്ചത്.
നല്ലളം എസ്ഐ രഘു കുമാർ,
പൊതു പ്രവർത്തകരായ ജനീഷ് ഒളവണ്ണ, എകെ ഋതുൽ കുമാർ
ഹെൽത് ഇൻസ്പെക്ടർ അലി, നഴ്സ് രേഖ,108 ആംബുലൻസ് പ്രവർത്തകർ
നാട്ടുകാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ