19 സപ്തംബർ 2023
കാട വളർത്തു കേന്ദ്രത്തിൽ തെരുവുനായയുടെ വിളയാട്ടം.
പെരുമണ്ണ പഞ്ചായത്തിലെ പുത്തൂർമഠത്തിൽ എടക്കാട് മുസ്തഫയുടെ കാട ഫാമിലാണ് നായയുടെ അക്രമത്തിൽ 350 ഓളം കാടകൾ ചത്തത്.
തിങ്കളാഴ്ച രാവിലെ 6 മണിയോടെ തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് കാടകൾ
കൂട്ടമായി ചത്ത് കിടക്കുന്നത് മുസ്തഫ കണ്ടത്. തുടർന്ന് ഫാമിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി പരിശോധനയിലാണ് തെരുവുനായകളുടെ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
നായയുടെ കടിയേറ്റ പ്രദേശ
തെരുവുനായയുടെ വിളയാട്ടം വ്യക്തമായത്.
രാത്രിയിൽ കാട വളർത്തു കേന്ദത്തിൻ്റെ ഇരുമ്പ് നെറ്റ് തകർത്ത് അകത്ത് കടന്ന നായ കാടകളെ കടിച്ച് കൊല്ലുകയായിരുന്നു.
4 മാസത്തോളം പ്രായമായ ബോയിലർ ഇനത്തിലുള്ള 350 ഓളം കാടകൾ ചത്തതോടെ വലിയ നഷ്ടമാണ് കർഷകന് ഉണ്ടായത്. തെരുവ് നായകൾ വളർത്തു മൃഗങ്ങളെ മാത്രമല്ല മനുഷ്യനെയും അക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. തെരുവുകളിൽ മാത്രമല്ല വീട്ടുമുറ്റങ്ങളിലും നായകൾ കൂട്ടമായി വിഹരിക്കുകയാണ്. പ്രായമായവരും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്. നായയുടെ കടിയേറ്റ പ്രദേശവാസി ഗിരി രജൻ കമ്മറ്റിക്ക് നൽകിയ പരാതിയിലും നടപടികൾ ഇഴയുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ