Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
25 സപ്തംബർ 2023

പെരുമണ്ണയിൽ മൊബൈൽ ഷോപ്പിലും വീട്ടിലും ആരാധനാലയങ്ങളിലും പാലാഴിയിൽ വീട്ടിലും മോഷണം. പെരുമണ്ണയിൽ  തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കവർച്ച നടന്നത്. പെരുമണ്ണ വെള്ളായിക്കോട് റോഡിലുള്ള മാളിയക്കൽ ഷിജിലാസിന്റെ ഉടമസ്ഥതയിലുള്ള മാളിയക്കൽ ഡിജിറ്റൽസ് മൊബൈൽ ഷോപ്പിലാണ് കവർച്ച നടന്നത്.
       ( കവർച്ച നടന്ന മൊബൈൽ കട)
ഷോപ്പിൻ്റെ ഷട്ടറിനും മുമ്പോട്ട് കൂട്ടിച്ചേർത്ത  ഗ്ലാസ് കൗണ്ടർ തകർത്ത മോഷ്ടാവ് 2 ഫോണുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 25000 ത്തോളം രൂപയും കവർന്നു. കൗണ്ടറിൽ സി.സി.ടി.വി ക്യാമറ കണ്ടതോടെ ഷട്ടർ തുറക്കാതെ മോഷ്ടാവ് തിരിച്ച് പോവുകയായിരുന്നു. അറത്തിൽ പറമ്പ് പീടികണ്ടി ഷാഹിതയുടെ വീട്ടിൽ ജനൽ പാളിയിലൂടെ കയ്യിട്ടു ചാർജ് ചെയ്യാൻ വച്ചിരുന്ന രണ്ട് മൊബൈലുകൾ മോഷ്ടിച്ചിട്ടുണ്ട്. പേഴ്സിലുണ്ടായിരുന്ന പണവും കവർന്നു. 
ഈ വീടിന് തൊട്ടടുത്ത് അമ്പലക്കണ്ടി മുരളീധരന്റെ വീട്ടിൽ ഒരാഴ്ച മുമ്പാണ്  വീട്ടിലേക്ക് കയറി അകത്തിരുന്ന കുഞ്ഞിൻറെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിച്ചു ഓടിയത്. അറത്തിൽ പറമ്പ് പള്ളിയിലെ നേർച്ചപ്പെട്ടിയും കഴിഞ്ഞദിവസം നഷ്ടപ്പെട്ടിരുന്നു. പൊയിൽ താഴം പള്ളിയിലും വെള്ളായിക്കോട് ജുമാഅത്ത് പള്ളിയിലും കഴിഞ്ഞ ദിവസം പകലാണ് മോഷണം നടന്നത്.
ഇവിടെങ്ങളിൽ നിന്നും  പണം നഷ്ടമായിട്ടുണ്ട്.
 മൊബൈൽ കടയിലെ മോഷണത്തിൽ സിസിടിവി യിൽ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ 
പെരുമണ്ണ തെക്കേപ്പാടം സ്വദേശി വായോളി  സൽമാൻ  (24) നെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്.

പാലാഴിയിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ  പന്തീരങ്കാവ് പൊലീസ് പിടികൂടിയ രണ്ട് പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. 
കുറ്റിക്കാട്ടൂർ കരിക്കണ്ടി മീത്തൽ 20 വയസുകാരൻ അജുൽ പി, പാലാഴി വടക്കേച്ചാലിൽ 23 വയസുകാരൻ അഭിനവ് വി സി എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
പാലാഴി പാലക്ക് സമീപം ഹൈലൈറ്റ് ജീവനക്കാരൻ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരി പൊളിച്ച് സ്വർണനാണയങ്ങളും 2 മൊബൈൽ ഫോണുകളും 3000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
പന്തിരങ്കാവ് എസ് ഐ 
ടി.വി ധനഞ്ജയദാസ്,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
പി ശ്രീജിത്ത് പി പ്രമോദ്
തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രാത്രിയിലും പകലും
മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Post a Comment