കോഴിക്കോട്
12 സപ്തംബർ 223
പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളിൽ നിപ സംശയം. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പനി ബാധിച്ചുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈ രോഗികളുടെ ലക്ഷണങ്ങൾ നിപക്ക് സമാനമാണെന്നതാണ് അശങ്കക്ക് കാരണം. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലുമുണ്ട്.
മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രി അധികൃതർ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്.
കോഴിക്കോട് ജില്ലയിൽ നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ച വരുന്നത്.
ആരോഗ്യമന്ത്രി കോഴിക്കോട്ട് എത്തിയിട്ടുണ്ട്. കൂടിയാലോചനകൾ തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ