പന്തീരാങ്കാവ്
26 ഒക്ടോബർ 2023
അനധികൃത ചെങ്കൽ ഖനന കേന്ദ്രത്തിൽ നിന്നും പന്തീരാങ്കാവ് പൊലിസ് വാഹനങ്ങൾ പിടിച്ചെടുത്തു.
പന്തീരങ്കാവ് ഹൈസ്കൂൾ കുന്നിലെ അനധികൃത ഖനനം നടത്തുന്ന ചെങ്കൽ ക്വാറിയിലാണ് പന്തീങ്കാവ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പൊലീസ് എത്തിയതോടെ വാഹനങ്ങൾ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒളിപ്പിക്കാൻ ചെങ്കൽ മാഫിയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്താണ് ടിപ്പർ ലോറി കോമ്പൗണ്ടിലേക്ക് കയറ്റി ഒളിപ്പിക്കാൻ ശ്രമിച്ചത്.
ചെങ്കൽ ക്വാറിയിൽ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന ജെ സി ബി, ട്രില്ലർ, ടിപ്പർ ലോറി എന്നിവ പൊലീസ് സംഘം പിടിച്ചെടുത്തു.
പിടിച്ചെടുത്ത വാഹനങ്ങൾ തുടർ നടപടികൾക്കായി ആർ ഡി ഒക്ക് കൈമാറും.
ഹൈസ്‌കൂൾ കുന്നിൽ അധനികൃത ചെങ്കൽ ഘനം തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഏതാനും മാസങ്ങൾക്ക് മുമ്പ് പത്ര ദൃശ്യമാധ്യമ വാർത്തകളെ തുടർന്ന് പന്തീരങ്കാവ് പൊലീസ് ഇവിടെ നിന്നും വാഹനങ്ങൾ പിടിച്ചെടുക്കുകയും ജിയോളജി വിഭാഗം ലക്ഷങ്ങൾ പിഴയിടുകയും ഖനനം തടയുകയും ചെയ്തിരുന്നു.
തുടർന്ന് ചെങ്കൽ ഖനനം രാത്രിയിലാക്കിയെങ്കിലും പൊലീസ് ശക്തമായ നടപടികളെടുത്തതോടെ ഖനനം നിർത്തുകയായിരുന്നു.
എന്നാൽ ഒരിടവേളക്ക് ശേഷം ഒരാഴ്ചയായി വീണ്ടും ചെങ്കൽ ഘനനം ആരംഭിച്ച വിവരമറിഞ്ഞതോടെയാണ് ഇന്നത്തെ പൊലീസ് നടപടി.
നിലവിൽ പന്തീരാങ്കാവ് വില്ലേജ് പരിധിയിൽ ഘനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ജിയോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർക്കാറിന് ലഭിക്കേണ്ടതായ ലക്ഷങ്ങളുടെ ലോയാലിറ്റി നൽകാതെയും പരിസ്ഥിതിക്ക് സാരമായ നാശം വരുത്തുന്നതുമായ ക്വാറി മാഫിക്കെതിരെയുള്ള പൊലീസിൻ്റെ തുടർച്ചയായ നടപടികൾ ഏറെ അഭിനന്ദനാർഹമെന്ന് പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ