Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
09 നവംബർ 2023

സാധാരണക്കാർ ഭൂമിതരം മാറ്റി കിട്ടുന്നതിന്ന് നൽകിയ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് ലീഗൽ ലിറ്ററസി മിഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി സംഘടന കോഴിക്കോട് കളക്ടർക്ക് ഇന്ന് പരാതി നൽകി.  തരം മാറ്റാൻ അപേക്ഷ സമർപ്പിച്ച് രണ്ട് വർഷത്തോളം കാത്തിരുന്നതിന്ന് ആർ.ഡി.ഒയുടെ അംഗീകാരം ലഭിച്ച്  നടപടിക്രമങ്ങളും കഴിഞ്ഞതിന്ന് ശേഷവും സൂഷ്മ പരിശോധനയുടെ പേരിലാണ് തുടർനടപടികൾ വൈകുന്നത്. സാധാരണക്കാർ മാസങ്ങളോളം താലൂക്ക് ഓഫിസ് കയറിയിങ്ങന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. 
ഒരു താലൂക്കിന് ഒരു ഹെഡ് സർവേയർ എന്ന തോതിലാണ് സൂഷ്മ പരിശോധനക്കായുള്ള ഉദ്യോഗസ്ഥ അനുപാതം. അപേക്ഷകരുടെ എണ്ണത്തിൽ വർധവും ഉണ്ടായതോടെ ഹെഡ് സർവ്വേയറുടെ മേശപ്പുറത്ത് ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. 

Post a Comment