Header Ads Widget

Responsive Advertisement
കൂടത്തുംപാറ
19 ഡിസംബർ 2023 1
ഒരു ഭാഗത്ത് സർക്കാർ സംവിധാനങ്ങൾ മാലിന്യമുക്ത കേരളം സ്വപ്നം കണ്ട് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുമ്പോൾ തന്നെ പുഴയിലും പാടത്തും റോഡരികിലും കക്കൂസ് മാലിന്യം തള്ളുന്നത് നിർബാധം തുടരുന്നു. ദേശീയപാത 66 ൽ കക്കൂസ് മാലിന്യം തള്ളപ്പെടുന്ന പ്രധാന സ്ഥലമാണ് കൂടത്തും പാറക്ക് സമീപത്തെ പുഴയോരം. ഇന്നലെ രാത്രിയിലും പ്രദേശത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളി.
ജലസ്രോതസ്സുകൾ മലിനമാക്കുന്നത് ക്രിമിനൽ കുറ്റമായ നാട്ടിലാണ് ടാങ്കർ ലോറികളിൽ മാലിന്യം കൊണ്ട് വന്ന് തള്ളുന്നത്. എ ഐ ക്യാമറകളും സി സി ടി വി ക്യാമറകളും കാവൽ നിൽകുന്ന ഈ കാലത്ത് മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് യുക്തിക്ക് നിരക്കാത്തതാണ്.
 പ്രധാനമായും ഫ്ലാറ്റുകളിൽ നിന്നാണ് കക്കൂസ് മാലിന്യം ടാങ്കറുകളിൽ കൊണ്ടുവരുന്നത്. കെട്ടിട ഉടമകളും വാഹന ഉടമകളും സർക്കാർ ഉദ്യോഗസ്ഥരും ഒത്തുള്ള പ്രവർത്തിയാണ് ഈ മാലിന്യം തള്ളൽ എന്ന് കരുതുന്നതിൽ തെറ്റില്ല. അഥവാ മാലിന്യം തള്ളിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞാൽ തന്നെ വാഹനങ്ങൾക്കെതിരെയുള്ള
നിയമ നടപടികളും പേരിന് മാത്രം.

ആവശ്യമായ സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് നാട്ടിലെ പല ഫ്ലാറ്റുകളും പ്രവർത്തിക്കുന്നത്. പെരിങ്കൊല്ലൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം തുറന്നു വിട്ട കെട്ടിട ഉടമകൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നതും വിസ്മരിച്ചു കൂട.  എന്നാൽ സാധരണ ജനങ്ങൾക്കെതിരെ പഞ്ചായത്തുകളും ആരോഗ്യ ഉദ്യോഗസ്ഥരും വലിയ പിഴയടക്കമുള്ള നടപടികൾ എടുക്കുന്നുമുണ്ട്.

പല വിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന കക്കൂസ് മാലിന്യം തള്ളൽ തടയുന്നതിന് ഇനി പൊതുജനങ്ങൾ തന്നെ ഇറങ്ങേണ്ടി വരും.

Post a Comment