Header Ads Widget

Responsive Advertisement
പെരുമണ്ണ
28 നവംബർ 2024

പെരുമണ്ണ ചാമാടത്ത് റോഡിൽ വെച്ച്  രാത്രിയിൽ പെൺകുട്ടിയെ പിൻതുടർന്ന്  കടന്നുപിടിച്ച ബിഹാർ സ്വദേശി പോലീസിന്റെ പിടിയിലായി. ബീഹാർ കഹാരിയ  സ്വദേശി സജ്ഞയ് പാസ്വാൻ 30 വയസ്സ്  എന്നയാളെയാണ്   മണിക്കൂറിനുള്ളിൽ പൊലിസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.  നഗര പരിധിയിൽ നിന്നും ദൂരെയുള്ള കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് പെരുമണ്ണയിലെത്തി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയാണ് അക്രമത്തിനിന്
ഇരയായത്. ആളും വെളിച്ചവും ഇല്ലാത്ത ഭാഗത്ത് എത്തിയ സമയം പുറകിലൂടെ ചെന്ന്  കവിളിൽ അമർത്തുകയും വായ പൊത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
 ഭയന്നോടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേറ്റു.  പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികൾ എത്തിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല.
 ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. എം സിദ്ദീഖ്, പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ബിജുകുമാർ എന്നിവരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡ്   സ്ഥലത്തെ CCTV ക്യാമറകൾ പരിശോധിക്കുകയും  പ്രദേശങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പുലർച്ചെ വരെ നിരന്തരമായി നിരീക്ഷണം നടത്തിയുമാണ്  പ്രതിയെ  പിടികൂടിയത്.  ബീഹാറിൽ നിന്നും പെരുമണ്ണയിലെത്തിയ പ്രതി കഴിഞ്ഞ 6 വർഷത്തോളമായി വിവിധ ജോലികൾ ചെയ്ത് വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.

Post a Comment