Header Ads Widget

Responsive Advertisement
കോഴിക്കോട്
30 നവംബർ 2024

മയക്കുമരുന്നുകേസ്സുകളിലും അടിപിടി കേസ്സുകളിലും ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെയും യുവജനങ്ങളെയും മയക്കുമരുന്നിന് അടിമപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ട  കോഴിക്കോട് പെരുമണ്ണ സ്വദേശി അർജുൻ (27 വയസ്സ്) എന്ന യുവാവിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ആളുകളുമായി കൂട്ടിച്ചേർന്ന് സംഘമായും ഒറ്റയ്ക്കും കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ മാവൂർ, മെഡിക്കൽ കോളേജ്, കുന്ദമംഗലം, നടക്കാവ് എന്നീ സ്റ്റേഷനുകളിലായി നിയമം മൂലം നിരോധിച്ച മയക്കുമരുന്നകളായ ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, കഞ്ചാവ് മുതലായവ അനധികൃതമായി കൈവശം വെച്ചതിനും, മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിയതിനും, സ്ത്രീകളെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് വിലപിടിപ്പുള്ള ആഭരണങ്ങളും പണവും ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുക, മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മരണംവരെ സംഭവിക്കാവുന്ന ദേഹോപദ്രവം ഏൽപ്പിക്കുക,  വഞ്ചന ചെയ്ത് അക്കൌണ്ടിലുള്ള പണം കൈവശപ്പെടുത്തുക തുടങ്ങിയ കൃത്യങ്ങൾ ചെയ്തതിനും പ്രതിക്ക് എതിരെ ഒൻപതോളം കേസ്സുകൾ നിലവിലുണ്ട്. നല്ല നടപ്പ് ജാമ്യത്തിൽ കഴിയവെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ കഴിയവെയാണ് മെഡിക്കൽകോളേജ് പോലീസ് കാപ്പ നടപടി സ്വീകരിച്ചത്. അറിയപ്പെടുന്ന റൌഡിയായ പ്രതിക്കെതിരെ മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് ജില്ലാ ജയിലിൽ ഉള്ള പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

Post a Comment