Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 ജനുവരി 2025
പെരുമണ്ണ വള്ളിക്കുന്നിൽ  ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ കത്തികാണിച്ച് ഭയപ്പെടുത്തി പണവും ആഭരണങ്ങളും കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇcപ്പാർ ഫറോക്ക് പുറ്റേക്കാട് താമസിക്കുന്ന പാലാഴി ആശാരിക്കണ്ടി വീട്ടിൽ സുബിൻ ദാസ് (34) ആണ് പോലീസിൻ്റെ പിടിയിലായത്.
ജനുവരി ഒൻപതാം തിയ്യതി വൈകുന്നേരം 6.30 മണി സമയത്ത് പെരുമണ്ണ വള്ളിക്കുന്ന് വടക്കേ പറമ്പ് റോഡിൽ വെച്ചാണ് സംഭവം നടന്നത്. 

കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്ന പരാതിക്കാരി ആഭരണങ്ങൾ ധരിച്ച് പോകുന്നത് പലപ്പോഴും പ്രതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി യുവതിയെ നിരീക്ഷിക്കാൻ വേണ്ടി ഒരു മണിക്കൂർ മുൻപെ വള്ളിക്കുന്ന് എത്തി കാത്തു നിൽക്കുകയും യുവതിയുടെ സ്കൂട്ടറിനെ പിൻതുടർന്ന് വടക്കേ പറമ്പ് അമ്പലത്തിന് സമീപത്ത് വെച്ച്  സ്കൂട്ടർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന്
യുവതി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും ബുള്ളറ്റിൽ രക്ഷപ്പെട്ടു.  ഹെൽമെറ്റും മാസ്കും ബാഗും ധരിച്ചയാളാണ് പ്രതിയെന്ന് യുവതിയും ദൃക്സാക്ഷികളും വ്യക്തമാക്കിയതോടെ ഫറോക്ക് അസി. കമ്മീഷണർ എം. എം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡ് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി കൃത്യം നടത്തിയ ശേഷം പയ്യടിത്താഴം ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. തുടർന്ന് പ്രതിയുടെ ശരീര പ്രകൃതിയും വാഹനത്തിന് റ സൂചനകളും വെച്ച് ഫറോക്ക് പുറ്റേക്കാട് വരെയുള്ള 15 കിലോമീറ്ററിനുള്ളിലുള്ള 146 ഓളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ്  പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്.  വാഹന ഉടമയെ ചോദ്യം ചെയ്തപ്പോൾ അന്നേ ദിവസം സുഹൃത്തായ പ്രതി പാലാഴി തറവാട് വീട്ടിൽ  പോകാൻ എന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയതായി വ്യക്തമായതോടെ പന്തിരാങ്കാവ് എസ് ഐ സനീഷ് യു  പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.  കുറ്റം സമ്മതിച്ച പ്രതി ജോലിക്ക് പോവാതെയുള്ള സാമ്പത്തിക പ്രയാസം മറി കടക്കാനാണ് കവർച്ച ചെയ്യാൻ  തിരുമാനിച്ചതെന്നും പൊലീസിനോട് പറഞ്ഞു. പ്രതിയെ മറ്റു തെളിവെടുപ്പുകൾക്ക് ശേഷം നാളെ  കോടതി മുൻപാകെ ഹാജരാക്കുമെന്ന് പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ സാജു അറിയിച്ചു.
 ഫറോക്ക് ക്രൈം സ്ക്വാഡ്  ASI മാരായ അരുൺകുമാർ മാത്തറ, ബിജു കുനിയിൽ, SCPO മാരായ വിനോദ് ഐടി, മധുസുദനൻ മണക്കടവ്, അനൂജ് വളയനാട് , സനീഷ്പ ന്തീരാങ്കാവ്,
സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment