പന്തീരാങ്കാവ്
8 ജനുവരി 2025
ഭൂമി തരം മാറ്റാൻ കൈക്കൂലി വാങ്ങിയ കേസിൽ പന്തീരാങ്കാവ് വില്ലേജ് ഓഫീസിൽ തെളിവെടുപ്പ് നടത്തി.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാറിനെ വില്ലേജ് ഓഫീസിലെത്തിച്ചാണ് വിജിലൻസ് സംഘം തെളിവെടുത്തത്. ഉച്ചയോടെ ആരംഭിച്ച പരിശോധനകൾ 3.15 വരെ നീണ്ടു.
കൈക്കൂലി ആവശ്യപ്പെട്ട അപേക്ഷയിൽ വില്ലേജ് ഓഫിസർ നടത്തിയ വിവിധ ഘട്ടത്തിലു'ള്ള നടപടികളുടെ വിശദാംശങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു.
ഇയാളുടെ കാലയളവിൽ സ്വീകരിച്ച സമാനമായ അപേക്ഷകളുടെയും തുടർനടപടികളുടെയും വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.
നിലവിൽ പന്തീരങ്കാവ് വില്ലേജിറെ ചുമതലയുള്ള ഒളവണ്ണ വില്ലേജ് ഓഫിസർ കെ.ആർ. ഉല്ലാസ്മോൻ്റെയും ലാൻറ് അക്യുസിഷൻ തഹസിൽദാർ സി.ശ്രീകുമാറിൻ്റെയും സാന്നിധ്യത്തിലാണ് തെളിവുകൾ ശേഖരിച്ചത്.
ഇൻസ്പകർ എം.ജി.വിനോദിൻ്റെ നേതൃത്വത്തിൽ എസ്.ഐ.
പി.സുജിത്ത്, എ.എസ്.ഐ.രൂപേഷ് പറമ്പൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.കെ.സനോജ്, വി.രാഹുൽ തുടങ്ങിയവരടങ്ങുന്ന ടീമാണ് തെളിവുകൾ ശേഖരിച്ചത്.
ഭൂമി തരം മാറ്റുന്നതിനായി
കോഴിക്കോട് മെഡിക്കൽ കോളേജിന്
സമീപത്ത് വെച്ച് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിസംബർ 30 ന് വില്ലേജ് ഓഫീസർ അറസ്റ്റിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ