Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
08 ജനുവരി 2025
ഒളവണ്ണ പന്തീരാങ്കാവ് വില്ലേജ് ഓഫീസുകളിൽ വിവിധ ആവിശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിലായി. ഒളവണ്ണ വില്ലേജ് ഓഫിസർക്ക് പന്തീരാങ്കാവ് വില്ലേജിൻ്റെ അധിക ചുമതല കൂടി നൽകിയതോടെ ആണ് പൊതുജനത്തിന് സമയബന്ധിതമായ സേവനം ലഭിക്കാതായത്. ഉച്ചവരെ ഒളവണ്ണയിലും ശേഷം പന്തീരങ്കാവിലും വില്ലേജ് ഓഫീസർ ഉണ്ടാവുമെന്നാണ് ധാരണയെങ്കിലും രണ്ടിടത്തും സാധാരക്കാർ പരക്കം പായുകയാണ്.
ഏറെ ജനസംഖ്യയുള്ള ഒളവണ്ണയിൽ ജോലി ഭാരം കൂടുതലുള്ളപ്പോഴാണ് പന്തീരങ്കാവിൻ്റെ ചുമതല കൂടി നോക്കേണ്ട സാഹചര്യം ഉണ്ടായത്.
പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ കൈക്കൂലിക്കേസിൽ അറസ്റ്റിലായതോടെയാണ് ഒളവണ്ണയിലെ വില്ലേജ് ഓഫീസറായ കെ ആർ ഉല്ലാസ് മോന് പന്തീരങ്കാവിൻ്റെ കൂടി ചുമതല നൽകിയത്. ഫലത്തിൽ ഇപ്പോൾ രണ്ട് ഓഫീസുകളിലുമെത്തന്ന ആളുകൾ ദുരിതത്തിലായി. ബസ്സ് സർവ്വീസു പോലും ഇല്ലാത്ത സ്ഥലത്ത് സ്ഥാപിച്ച പന്തീരങ്കാവ് വില്ലേജിലേക്ക് ഓട്ടോയിൽ എത്തുന്നവർക്ക് സമയ നഷ്ടം മാത്രമല്ല വലിയ സാമ്പത്തിക നഷ്ടവും ഇതുമൂലം ഉണ്ടാകുന്നുണ്ട്.
വിജിലൻസ് കേസ് അന്വേഷണവും അനിൽകുമാറിൻ്റെ സസ്പൻഷനും നീളുമ്പോൾ അടിയന്തിരമായി ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ പന്തീരങ്കാവ് വില്ലേജിൽ പുതിയ ഓഫീസറെ നിയമിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.

Post a Comment