പന്തീരാങ്കാവ്
17 മാർച്ച് 2025
അത്താണി ഭാഗത്ത് എത്തിയ ലോറി വലതുഭാഗത്തെക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ പിറകിൽ എത്തിയ ഇന്നോവ കാർ ലോറിയുടെ മദ്ധ്യഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. കണ്ണൂരിൽ നിന്നും എയർപ്പോർട്ടിലേക്കുള്ള സംഘമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ഫയർ ഫോർസ് ഉദ്യോഗസ്ഥരും കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻ പുരയിൽ ഷിപാസ് (19) മെഡിക്കൽ കോളജിൽ എത്തും മുമ്പേ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന
അബ്ദുൽ മജീദ് (44), ആയിഷ, നാഷാദ് (23), നമീർ (19) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
KL85 6463 നമ്പറിലുള്ള ടോറസ് ലോറിയും KL13 Z 8585 നമ്പറിലുള്ള ഇന്നോവ കാറുമാണ് അപകടത്തിൽ പെട്ടത്. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷഫീഖ് അലി, അനിൽ.ഡബ്ലൂ.എസ്, കാൽവിൻ റോഡ്രിഗസ്, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സ്വാതി കൃഷ്ണ.പി, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ സുബാഷ്.എൻ, ഹോം ഗാർഡ് സുരേന്ദ്രൻ, എന്നിവരുൾപ്പെടെയുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
റോഡിൽ പരന്ന് ഒഴുകിയ ഓയിൽ വെള്ളം അടിച്ചു നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ