ഒളവണ്ണ
22 ഏപ്രിൽ 2025
യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം..
46 കാരൻ കസ്റ്റഡിയിൽ.
ഒളവണ്ണ കളളിക്കുന്നിൽ 38 വയസുകാരി തൈത്തോട്ടത്തിൻ ജംഷീലക്കാണ്. ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 6.30 മണിയോടെ ഒളവണ്ണ കള്ളിക്കുന്ന് പറങ്കിത്തോട്ടം
ബസ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കവെയാണ് ജംഷീല അക്രമിക്കപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചക്കുംകടവ് സ്വദേശി
സലീം എന്ന വെമ്പിളി സലീമിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.
വയറ്റിലും കയ്കളിലും കഴുത്തിലും കത്തി കൊണ്ട് കുത്തേറ്റ ജംഷീലയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ബസ് സ്റ്റോപ്പിനു സമീപത്തെ പിടികക്ക് പിറകിൽ മറഞ്ഞു നിന്ന സലീം കത്തിയുമായി ഓടിയെത്തി കൊല്ലുമെന്ന് അലറിക്കൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ നല്ലളം എസ് ഐമാരായ രതീഷ്.കെ.കെ. മനോജ് കുമാർ, എ എസ് ഐ സതീഷ് കുമാർ എന്നിർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കും പരിക്കുണ്ട്.
ഇതിന് മുമ്പ് 2020 ലും ഇയാൾ ജംഷീലയെ വീട്ടിൽ കയറി അക്രമിച്ചതായും വിവരം ഉണ്ട്. 8 വർഷത്തോളമായി ഉള്ള സൗഹൃദത്തിൽ നിന്നും ജംഷീല പിന്മാറിയതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ സലീമിന് നല്ലളം 3ഉം പന്നിയങ്കരയിത 5 ഉം കേസുകളടക്കം കോഴിക്കോട് മലപ്പുറം ജില്ലകളിലായി നാർക്കോട്ടിക്ക് , കവർച്ച, അടിപിടി തുടങ്ങി 14 ൽ ഏറെ കേസുകൾ നിലവിലുണ്ട്. കൂടാതെ കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിട്ടുമുണ്ട്.
അതേ സമയം
പരിക്കേറ്റ ജംഷീലയും ലഹരിവില്പനയുമായി ബന്ധപ്പെട്ട് എക്സൈസ് കേസുകളിൽ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ