പുത്തൂർമഠം
26 ഏപ്രിൽ 2025
മഠവും ചെറാട്ട് എഫ്സിയും ഫൈനലിൽ ഏറ്റുമുട്ടും.
ഏപ്രിൽ 2O നാണ് പുത്തൂർ മഠത്തിൽ മത്സരങ്ങൾക്ക് തുടക്കമായത്. പന്തീരങ്കാവ് ഇൻസ്പക്ടറാണ് ഉത്ഘാടനം ചെയ്തത്.
വയലിൽ സജ്ജീകരിച്ച ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.
കുട്ടികളുടെയും യുവാക്കളുടെയും മാത്രമല്ല പ്രായമായവർക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിധം 65 ഓളം മത്സരങ്ങളാണ് ഇത്തവണ നടക്കുന്നത്.
വർഷങ്ങളായി മുടക്കം കൂടാതെ നടക്കുന്ന മത്സരങ്ങൾക്കായി പ്രദേശത്തെ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന അവസ്ഥയാണ്.
വയലിൽ മൈതാനമൊരുക്കി മത്സരങ്ങൾ നടത്തുന്നതിനാൽ ലക്ഷങ്ങളാണ് ചിലവ് വരുന്നത്. നാട്ടുകാരുടെയും കായിക പ്രേമികളുടെയും സഹകരണം കൊണ്ടാണ് മത്സരങ്ങൾ നടത്താൻ കഴിയുന്നതെന്നും വർദ്ധിച്ചവരുന്ന ചിലവ് ആശങ്ക ഉയർത്തുന്നുവെന്നും സംഘാടകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ