പന്തീരാങ്കാവ്
30 ഏപ്രിൽ 2025
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ മാങ്കാവ് കണ്ണി പറമ്പ റോഡിൽ മരച്ചുവട് ബസ്സ് സ്റ്റോപ്പിന് സമീപത്താണ് അധികാരികളുടെ നിർദ്ദേശപ്രകാരം പൂമരം പറിച്ചുനട്ടത്.
സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള പ്രവേശനം ഒരുക്കുന്നതിന് മരംമുറിക്കാൻ അനുവാദം തേടിയ അപേക്ഷയിലാണ് സ്വന്തം ചിലവിൽ മരം മാറ്റി സ്ഥാപിക്കാൻ കോഴിക്കോട് ജില്ലാ വൃക്ഷ കമ്മറ്റി നിർദ്ദേശിച്ചത്.
ഇതോടെയാണ് വലിയ പൂമരം പത്ത് മീറ്ററോളം ദൂരത്തേക്ക് മാറ്റി സ്ഥാപിച്ചത്. എമറാൾഡ് എൻ്റർപ്രൈസസ് കമ്പനിയാണ് പ്രവർത്തി നടത്തിയത്. റെനിൽകുമാറിൻ്റെ നേതൃത്വത്തിൽ പത്തോളം വിദഗ്ദ തൊഴിലാളികൾ ജെസിബിയുടെയും ക്രെയിനിൻ്റെയും സഹായത്തോടെയാണ് പ്രവർത്തി പൂർത്തീകരിച്ചത്.
രാവിലെ ആരംഭിച്ച പ്രവർത്തി വൈകീട്ട് 3 മണിവരെ നീണ്ടു.
കെ.എസ്ഇബി ഉദ്യോഗസ്ഥരും പൊലീസും ഇൻ്റർനെറ്റ് കേബിൾ ടിവി ദാദാക്കളും സ്ഥലത്തുണ്ടായിരുന്നു.
കേരളത്തിൽ വൃക്ഷങ്ങൾ മാറ്റി സ്ഥാപിക്കൽ വിരളമാണെന്നും
പരീക്ഷണാടിസ്ഥാനത്തിലാണ് പൂമരം മാറ്റി സ്ഥാപിച്ചതെന്നും വ്യക്ഷ കമ്മറ്റി അംഗം എം.എ.ജോൺസൺ നാട്ടുവാർത്തയോട് പറഞ്ഞു.
അതേ സമയം പ്രായമായ പൂമരം മാറ്റിവെച്ചത് യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയാകുമെന്ന ആശങ്ക
ഉയർന്നിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ