കോഴിക്കോട്
30 മെയ് 2025
കോഴിക്കോട് സരോവരം, കോട്ടൂളി മേഖലയിൽ തണ്ണീർത്തടങ്ങൾ കയ്യേറി മണ്ണിട്ട് നികത്തിയതോടെ നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായെന്ന വാർത്തയിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.വാഴാത്തിരുത്തി, കിഴക്കൻതിരുത്തി പ്രദേശത്ത് നിന്നും എരഞ്ഞിപ്പാലം, പൊതുമരാമത്ത് റോഡ് വഴി നഗരത്തിലെത്താനുള്ള സൗകര്യം വെള്ളക്കെട്ട് കാരണം ഇല്ലാതായി. മഴ കനത്തതോടെ റോഡ് വെള്ളത്തിനടിയിലായി. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും തണ്ണീർത്തടം കൈയേറി മണ്ണിട്ടതാണ് ദുരവസ്ഥക്ക് കാരണം.
തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല. നീർത്തടം വ്യാപകമായി മണ്ണിട്ട് നികത്തിയതോടെ വെള്ളം റോഡിലും സമീപപ്രദേശങ്ങളിലും ഒഴുകി ജനജീവിതം ദുസഹമായി. തണ്ണീർത്തടത്തിൽ നിക്ഷേപിച്ച മണ്ണ് എടുത്ത് മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ